ചിലതൊക്കെ വിവരിക്കണമെങ്കിൽ മലയാളത്തിൽ ഇനിയും പുതിയ പദങ്ങൾ വരേണ്ടിയിരിക്കുന്നു എന്ന തോന്നലുണ്ടായത് ഈ മതിൽക്കെട്ടിനുളിൽ തനിച്ചാകുന്ന പകലുകളിലാണ്. വെട്ടുക്കല്ലുകളിൽ തീർത്ത മതിലിനപ്പുറം കടലിരമ്പുന്നതായി വെറുതെ സങ്കല്പപ്പിക്കും. ഉടുമ്പും കീരിയും ഇരപിടിച്ചു നടക്കുന്ന ഇടത് വശത്തെ തകർന്ന വീടും കാട് മൂടിയ പരിസരവും ഒരു പഴയ ബീച്ച് റെസ്റ്റോറന്റായി മനസ്സിൽ പണിതുയർത്തു.
പൊരുത്തപ്പെടാൻ സാധിക്കാത്ത നാടും ഭാഷയും സംസ്ക്കാരവും മുഷിപ്പിന്റെ മുൻപന്തിയിൽ നിന്നപ്പോൾ ഒരല്പം സ്വസ്ഥത കണ്ടെത്തിയത് ഇങ്ങനെയൊക്കെയാണ്.
കടുപ്പത്തിൽ ഒരു കാപ്പിയും മുക്കാൽ ഭാഗം എരിഞ്ഞു തീർന്ന സിഗരറ്റുമായി ഇരിക്കുമ്പോഴാണ് തിരയെണ്ണാൻ തോന്നിയത്.
തീരത്തേക്ക് പരമാവധി തനിച്ചു പോകാൻ ശ്രമിക്കും. ഒരാൾ കൂടെയുണ്ടാകുമ്പോൾ എനിക്കും കടലിനുമിടയിലുള്ള ദൂരം കൂടുന്നത് പോലെ തോന്നും. വ്യത്യസ്തമായ കാഴ്ചയ്ക്കായി ഓരോ തവണയും ശ്രമിച്ചപ്പോഴും ഫലം കണ്ടില്ല.. മൂന്നാമതൊരാളുടെ സാമീപ്യം തിരിച്ചറിഞ്ഞ നാൾ കടൽ കരയെ വിഴുങ്ങി. ശൂന്യതയിൽ ചൂണ്ടു വിരൽ കൊണ്ട് കണക്ക് കൂട്ടലുകൾ നടത്തി മായ്ച്ചു കളയുന്ന ശീലത്തെ മറ്റൊരു തരത്തിൽ ഉപയോഗിക്കാൻ അന്ന് തീരുമാനിച്ചു.
കണ്ണുകളാൽ കടലിനെ കീറി മുറിച്ചു. അളവിൽ കവിഞ്ഞ ഭാവനയുടെയും അവശേഷിക്കുന്ന മഷിക്കുപ്പിയുടെയും അഹങ്കാരത്തിൽ നിറം നൽകി. "
"പച്ചപ്പുകൾക്കിടയിലെ നീലത്തടാകം".
കാലുകളിൽ അനുഭവപ്പെടുന്ന നേരിയ നീറ്റൽ ശല്യപ്പെടുത്തിയില്ല. തടാകത്തിനുള്ളിൽ തുറന്നിരിക്കുന്ന കണ്ണുകൾ.
ആ കൃഷ്ണമണിയിലാണ് ആഴം അത്രയും ഒളിപ്പിച്ചിരിക്കുന്നത്.
വേഗം വേണം.. സമയം കുറവാണ്..
ആരോ മന്ത്രിക്കുന്നു.
കുതിച്ചു ചാടി ആഴങ്ങളിലേക്ക് ഊളിയിട്ടു. കൈ കാലുകൾക്ക് എന്തോ കരുത്തു വന്നിരിക്കുന്നു. ആകെ നീന്തിത്തുടിക്കാൻ ശരീരം കൊതിക്കും പോലെ. ഓരോ കുമിളകളിലും ഓരോ അക്ഷരങ്ങൾ. പവിഴപ്പുറ്റുകളിൽ പൊട്ടി വിടരുന്ന ചില്ലക്ഷരങ്ങൾ.
കല്ലുകളിലും മത്സ്യങ്ങളുടെ പുറത്തും ആലേഖനം ചെയ്തിരിക്കുന്ന പ്രാചീന ലിപികൾ.
ശുഭ പന്തുവരാളി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനം ആരോ പാടുന്നത് പോലെ തോന്നി.
പായലുകൾ മാത്രം നിറഞ്ഞ ഒരു ഭാഗത്തേക്ക് നീന്തി.
പായലുകൾക്കിടയിൽ വികൃതമായ ഒരു പാവ കിടപ്പുണ്ടായിരുന്നു. മെക്‌സിക്കോയിലെ ഡോൺ ജൂലിയന്റെ കഥകളിൽ നിന്നറിഞ്ഞതിലും ഭീതിപ്പെടുത്തുന്ന വികൃതയായ പാവ.
അതിന്റെ തകർന്ന കൈ എനിക്ക് നേരെ നീണ്ടിരിക്കുന്നു. അതിലേക്ക് തൊടനാഞ്ഞതും വലിയ മുഴക്കത്തോടെ എന്തോ ഒന്ന് തടാകത്തിലേക്ക് പതിച്ചു. നിമിഷങ്ങൾക്കുള്ളിൽ തടാകത്തിലെ ജലം കറുത്ത നിറത്തിലായി.
കൃഷ്ണമണിയിൽ ഒരു വലിയ ചുഴി രൂപം കൊണ്ടു. ഗാനം നിലച്ചിരിക്കുന്നു. ചുഴിയിലേക്ക് താഴ്ന്നു പോകുന്നു. ഇരു കൈകളും മുകളിലേക്ക് നീട്ടി പ്രാണ രക്ഷാർത്ഥം അലറി വിളിച്ചു. ശബ്ദം പുറത്തേക്ക് വരുന്നില്ല. ഇരുണ്ടു മൂടിയ ആകാശത്തിനു കീഴിൽ എനിക്ക് നേരെ വരുന്ന തകർന്ന പിഞ്ചു കൈയുടെ ദൃശ്യത്തോടെ ഇരുട്ട് നിറയുന്നു..
പൊരുത്തപ്പെടാൻ സാധിക്കാത്ത നാടും ഭാഷയും സംസ്ക്കാരവും മുഷിപ്പിന്റെ മുൻപന്തിയിൽ നിന്നപ്പോൾ ഒരല്പം സ്വസ്ഥത കണ്ടെത്തിയത് ഇങ്ങനെയൊക്കെയാണ്.
കടുപ്പത്തിൽ ഒരു കാപ്പിയും മുക്കാൽ ഭാഗം എരിഞ്ഞു തീർന്ന സിഗരറ്റുമായി ഇരിക്കുമ്പോഴാണ് തിരയെണ്ണാൻ തോന്നിയത്.
തീരത്തേക്ക് പരമാവധി തനിച്ചു പോകാൻ ശ്രമിക്കും. ഒരാൾ കൂടെയുണ്ടാകുമ്പോൾ എനിക്കും കടലിനുമിടയിലുള്ള ദൂരം കൂടുന്നത് പോലെ തോന്നും. വ്യത്യസ്തമായ കാഴ്ചയ്ക്കായി ഓരോ തവണയും ശ്രമിച്ചപ്പോഴും ഫലം കണ്ടില്ല.. മൂന്നാമതൊരാളുടെ സാമീപ്യം തിരിച്ചറിഞ്ഞ നാൾ കടൽ കരയെ വിഴുങ്ങി. ശൂന്യതയിൽ ചൂണ്ടു വിരൽ കൊണ്ട് കണക്ക് കൂട്ടലുകൾ നടത്തി മായ്ച്ചു കളയുന്ന ശീലത്തെ മറ്റൊരു തരത്തിൽ ഉപയോഗിക്കാൻ അന്ന് തീരുമാനിച്ചു.
കണ്ണുകളാൽ കടലിനെ കീറി മുറിച്ചു. അളവിൽ കവിഞ്ഞ ഭാവനയുടെയും അവശേഷിക്കുന്ന മഷിക്കുപ്പിയുടെയും അഹങ്കാരത്തിൽ നിറം നൽകി. "
"പച്ചപ്പുകൾക്കിടയിലെ നീലത്തടാകം".
കാലുകളിൽ അനുഭവപ്പെടുന്ന നേരിയ നീറ്റൽ ശല്യപ്പെടുത്തിയില്ല. തടാകത്തിനുള്ളിൽ തുറന്നിരിക്കുന്ന കണ്ണുകൾ.
ആ കൃഷ്ണമണിയിലാണ് ആഴം അത്രയും ഒളിപ്പിച്ചിരിക്കുന്നത്.
വേഗം വേണം.. സമയം കുറവാണ്..
ആരോ മന്ത്രിക്കുന്നു.
കുതിച്ചു ചാടി ആഴങ്ങളിലേക്ക് ഊളിയിട്ടു. കൈ കാലുകൾക്ക് എന്തോ കരുത്തു വന്നിരിക്കുന്നു. ആകെ നീന്തിത്തുടിക്കാൻ ശരീരം കൊതിക്കും പോലെ. ഓരോ കുമിളകളിലും ഓരോ അക്ഷരങ്ങൾ. പവിഴപ്പുറ്റുകളിൽ പൊട്ടി വിടരുന്ന ചില്ലക്ഷരങ്ങൾ.
കല്ലുകളിലും മത്സ്യങ്ങളുടെ പുറത്തും ആലേഖനം ചെയ്തിരിക്കുന്ന പ്രാചീന ലിപികൾ.
ശുഭ പന്തുവരാളി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനം ആരോ പാടുന്നത് പോലെ തോന്നി.
പായലുകൾ മാത്രം നിറഞ്ഞ ഒരു ഭാഗത്തേക്ക് നീന്തി.
പായലുകൾക്കിടയിൽ വികൃതമായ ഒരു പാവ കിടപ്പുണ്ടായിരുന്നു. മെക്‌സിക്കോയിലെ ഡോൺ ജൂലിയന്റെ കഥകളിൽ നിന്നറിഞ്ഞതിലും ഭീതിപ്പെടുത്തുന്ന വികൃതയായ പാവ.
അതിന്റെ തകർന്ന കൈ എനിക്ക് നേരെ നീണ്ടിരിക്കുന്നു. അതിലേക്ക് തൊടനാഞ്ഞതും വലിയ മുഴക്കത്തോടെ എന്തോ ഒന്ന് തടാകത്തിലേക്ക് പതിച്ചു. നിമിഷങ്ങൾക്കുള്ളിൽ തടാകത്തിലെ ജലം കറുത്ത നിറത്തിലായി.
കൃഷ്ണമണിയിൽ ഒരു വലിയ ചുഴി രൂപം കൊണ്ടു. ഗാനം നിലച്ചിരിക്കുന്നു. ചുഴിയിലേക്ക് താഴ്ന്നു പോകുന്നു. ഇരു കൈകളും മുകളിലേക്ക് നീട്ടി പ്രാണ രക്ഷാർത്ഥം അലറി വിളിച്ചു. ശബ്ദം പുറത്തേക്ക് വരുന്നില്ല. ഇരുണ്ടു മൂടിയ ആകാശത്തിനു കീഴിൽ എനിക്ക് നേരെ വരുന്ന തകർന്ന പിഞ്ചു കൈയുടെ ദൃശ്യത്തോടെ ഇരുട്ട് നിറയുന്നു..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ