ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ദൂരെ ഒരു കാനാൻ ദേശത്ത്

തേച്ചിട്ടു പോയ കാമുകിയെ കുറിച്ചുള്ള യുവാവിന്റെ കുറിപ്പ് വൈറലാകുന്നു…

ഈ തലക്കെട്ടു കണ്ടാണ് അന്നാദ്യമായി അവൾ അവൻ എന്ന ചെറിയ എഴുത്തുകാരനെക്കുറിച്ചു അറിയുന്നത്…
അല്പം കഷ്ട്ടപ്പെട്ടു അവന്റെ ഫേസ്ബുക് അക്കൗണ്ട് കണ്ടു പിടിച്ചു.. റിക്വസ്റ് അയക്കാതെ മെസഞ്ചറിൽ ആഡ് ചെയ്തു ഒരു മെസ്സേജ് അയച്ചു..
കഥ വായിച്ചു .. ഹൃദയത്തിൽ സ്പർശിച്ചു..
ഇതു ചേട്ടന്റെ തന്നെ കഥ ആണോ ?
ഇൻബോക്സിൽ കിടക്കുന്ന എല്ലാ മെസ്സേജുകളും നോക്കിയപ്പോൾ അവൻ അതും കണ്ടു..

അക്സപ്റ്റ് ചെയ്തു മറുപടി കൊടുത്തു..
വായിച്ചതിനും അഭിപ്രായം നൽകിയതിനും നന്ദി.. കഥ എന്റെയല്ല.. എന്നാൽ ഞാനും തേപ്പിന് ഇരയായിട്ടുണ്ട്… ഇര….
കൂടുതൽ മറുപടി നൽകാൻ അവനു തോന്നിയില്ല..
പിന്നീട് അവന്റെ ഓരോ കഥകൾക്കും അവൾ അഭിപ്രായങ്ങൾ നൽകി .. ക്രമേണ ആ ബന്ധം ഒരു ചെറിയ സൗഹൃദത്തിലേക്കു വളർന്നു…
ഫേസ്ബുക്കിൽ അവർ ഫ്രണ്ട്‌സ് ആയതു എന്നാണ് എന്നു ചോദിച്ചാൽ അവർക്കും അറിയില്ല…
അവന്റെ വിരഹം നിറഞ്ഞ ഓരോ കഥകൾ വായിച്ച ശേഷവും അവൾ തന്റെ ടൈംലൈനിൽ പ്രതീക്ഷകൾ നിറഞ്ഞ പോസ്റ്റുകൾ അതിനു മറുപടിയെന്ന പോലെ ഇട്ടു..ഒരു നാൾ ഒരു കാലം തെറ്റി പെയ്ത മഴയിൽ അവളുടെ സന്ദേശം എത്തി…

ദൂരെ നമുക്കായി ഒരു കാനാൻ ദേശം ദൈവം പണി കഴിപ്പിച്ചു തന്നാൽ നിങ്ങൾ എന്റെയൊപ്പം വരുമോ ?
തിരിച്ചു അവൻ മറുപടി നൽകി…
പ്രായത്തിന്റെയാ മാറിക്കോളും……
വീണ്ടും അവളുടെ സന്ദേശം എത്തി… ഞാൻ നിങ്ങളെ സ്നേഹിക്കുന്നു… ആത്മാർത്ഥമായി.. നിങ്ങളുടെ വരികളെയോ നിങ്ങൾ എന്ന എഴുത്തുകാരനെയോ അല്ല.. നിങ്ങൾ എന്ന വ്യക്തിയെ…
ആത്മാർത്ഥ സ്നേഹം എന്നു പറഞ്ഞാൽ അവന്റെ ഭാഷയിൽ അതു നല്ല പുളിച്ച തെറിയാണ്..
ഒന്നല്ല രണ്ടു തേപ്പു കിട്ടിയാൽ ഏതൊരു ആണും സ്നേഹം എന്ന വാക്കിനെപ്പോലും വെറുത്തു പോകും…
അധികം ആലോചിക്കാതെ അവൻ മറുപടി അയച്ചു.. പ്ളീസ് ഗെറ്റ് ലോസ്റ്… ഡാഷ് മോളെ…….
കാണാൻ സുന്ദരിയായ മോഡേൺ ആയ സാമ്പത്തികം ഉള്ള ഒരു പെൺകുട്ടി.. ഡൽഹിയിൽ താമസമാക്കിയ മലയാളി കുടുംബം… അവന്റെ കണ്ണുകളിൽ അവൾ അങ്ങനെ മാത്രം ആയിരുന്നു…. ഒരു ഇടത്തര കുടുംബത്തിൽ വളർന്ന നാട്ടുംപുറത്തുകാരന്റെ അപകർഷതകളും അതിൽ കുറച്ചു ഉണ്ടായിരിക്കാം… അല്ലെങ്കിൽ കാഴ്ചപ്പാടിന്റെ… ഇത്രയും ഒക്കെ നല്ല സ്ഥിതിയിൽ ഉള്ള ഒരു കുട്ടി ഇങ്ങനെ സംസാരിക്കണം എങ്കിൽ അത് വെറും ഒരു തമാശ ആയിരിക്കും… പ്രായത്തിന്റെ ചാപല്യം…
പക്ഷെ അവളുടെ അവസ്ഥയോ… ജീവിതത്തിൽ പ്രണയം അഭ്യർത്ഥിച്ചവരോടും ഫേസ്ബുക്കിൽ ചാറ്റ് ചെയ്യാൻ വന്ന കോഴികളോടും എത്രയോ വട്ടം ഈ ഗെറ്റ് ലോസ്റ് പറഞ്ഞിരിക്കുന്നു…… അന്നവർക്കുണ്ടായ ബുദ്ധിമുട്ട് ഇപ്പോൾ താൻ അറിയുന്നു… അതിന്റെ വേദന അല്പം കടുപ്പം നിറഞ്ഞതാണ്… ആദ്യമായി ഒരാളോട് പ്രണയം തോന്നി… അയാളുടെ കഥകൾ മാത്രം വായിച്ചു അയാളെ വിലയിരുത്താൻ പാടില്ലായിരുന്നു… കുറവുകൾ മാത്രം ഉള്ള പെൺകുട്ടികളെ അയാൾ സ്നേഹിക്കുന്നു… ആഗ്രഹിക്കുന്നു എന്നൊക്കെ കഥകളിൽ പറയാതെ പറഞ്ഞു… പക്ഷെ യഥാർത്ഥ ജീവിതത്തിൽ അയാൾ മറ്റൊരാൾ ആണ്… തനിക്കാണ് തെറ്റു പറ്റിയത്….

അവസാനമായി അവൾ ഒരു സന്ദേശം കൂടി അവനു അയച്ചു…
നിങ്ങളെ ആഗ്രഹിക്കാനും സ്വന്തമാക്കാനും ഉള്ള യോഗ്യത എനിക്കില്ല..
സ്നേഹം തേടി അലയുന്നവൻ ആണ് നിങ്ങൾ എന്നു ഞാൻ കരുതി… ഞാനും അങ്ങനെ ഒരുവൾ ആയിരുന്നു… കുറവുകളെ കാര്യമാക്കാതെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ഒരാളെ ഞാൻ തേടി… കണ്ടു കിട്ടിയില്ല…ഗുഡ് ബൈ….
ആ വാചകങ്ങൾ അവന്റെ മനസ്സു നോവിച്ചു… ശരിയാണ്…സ്നേഹം തേടി അലഞ്ഞവൻ ആണ് താൻ.. തന്റെ ആഗ്രഹങ്ങൾ പോലെ ഒന്നും നടക്കില്ല എന്നു മനസ്സിലാക്കിയപ്പോൾ എല്ലാം അവസാനിപ്പിച്ചു
ആദ്യത്തെ പ്രണയത്തിൽ കാമുകി തന്നെ ചതിച്ചു….
രണ്ടാമത്തെ പ്രണയത്തിൽ താൻ കാമുകിയെ ചതിച്ചില്ല..അവൾ തന്നെ ചതിക്കും എന്ന ഘട്ടം വന്നപ്പോൾ താൻ പ്രണയത്തെ ചതിച്ചു…
പ്രണയത്തിലെ ചതിയുടെ മൂന്നാം മുറ…..
അവസാന സന്ദേശത്തിനു മറുപടി നൽകാൻ നോക്കിയപ്പോൾ അവൾ തന്നെ ബ്ലോക്ക് ചെയ്തു എന്നു മനസ്സിലാക്കി…. പിന്നീടും അന്വേഷണം ആരംഭിച്ചപ്പോൾ മനസ്സിലായി അവളുടെ അക്കൗണ്ട് ഡിലീറ്റ് ആയി എന്ന്…..
മാസങ്ങൾ കടന്നു പോയി…ഒരു നാൾ സ്ക്രോളിങ്ങിനിടയിൽ ഫേസ്ബുക്കിൽ ഒരു ഫോട്ടോ കണ്ടു… അതേ ആ ഫോട്ടോയിൽ കാണുന്നത് അവൾ ആണ്.. എന്തോ ബിരുദം പൂർത്തിയാക്കി നിൽക്കുന്ന ഒരു ഫോട്ടോ… അതു മറ്റൊരു പെൺകുട്ടിയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്… ആ പെൺകുട്ടിയിയെ ബന്ധപ്പെട്ടു അവളെക്കുറിച്ചറിയാൻ തിടുക്കം ആയി… അവന്റെ ചോദ്യങ്ങൾക്ക് ആ കുട്ടി ഒരു പത്രവാർത്ത ആയിരുന്നു മറുപടി ആയി അയച്ചു തന്നത്… ഡെൽഹിയിലെ ഒരു പ്രമുഖ പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്ന വാർത്ത..
ജന്മനാ ബധിരയായ പെൺകുട്ടി ഡോക്ടറേറ്റ് നേടിയ വാർത്ത….

അവന്റെ തൊണ്ടയിലെ ഉമിനീർ വറ്റി… ശ്വാസഗതിയിൽ വ്യത്യാസം അനുഭവപ്പെട്ടു….
അവൾ പറഞ്ഞ കുറവുകൾ…
അവളുടെ പ്രണയം…
അവൾക്കു യോഗ്യതയില്ലേ എന്നു ചോദിച്ചത് ?

ആരെയും അറിയിക്കാതെ പിറ്റേന്ന് രാത്രി ഡൽഹിക്കു വണ്ടി കയറി…
വളരെ കഷ്ടപ്പെട്ടയാലും കണ്ടു പിടിച്ചു അവളെ….
ഒരു ഭാവ ഭേദങ്ങളും ഇല്ലാതെ ഏതു ദുഃഖ കടലിൽ നിൽക്കുന്നവനും ആത്മ വിശ്വാസം പകരുന്ന ഒരു പുഞ്ചിരിയുമായി അവൾ അവനെ വരവേറ്റു…
ഹസ്തദാനം ചെയ്തു കൊണ്ട് അവൻ പറഞ്ഞു….
ആൽവിൻ ആന്റണി

അവന്റെ ചുണ്ടുകളുടെ
ചലനം വീക്ഷിച്ചു അവന്റെ കരം ഗ്രഹിച്ചു അവൾ പറഞ്ഞു ..
അക്ഷര ജോസഫ്
ദൈവം അബ്രാഹാമിനും അവന്റെ സന്തതിപരമ്പരകൾക്കും നൽകിയത് പോലെ എന്റെ അപ്പൻ എനിക്ക് തന്നു സഹ്യന്റെ മടിത്തട്ടിൽ ഒരു കാനാൻ ദേശം… ഞാൻ വിളിച്ചാൽ നീ അങ്ങോട്ടു വരുമോ എന്റെ കൂടെ … അവൻ അവളുടെ വിടർന്ന മിഴികളിൽ നോക്കി കൊണ്ടു ചോദിച്ചു….
അവൾ അതിനും പ്രസന്ന മുഖത്തോടെ ചെറു പുഞ്ചിരി തൂകി കൊണ്ടു പറഞ്ഞു…<br>
ഞാനൊരു പൊട്ടിയാണ്… രണ്ടു ചെവിയും കേൾക്കില്ല… ഇപ്പോൾ നിങ്ങൾക്ക് എന്നോട് തോന്നുന്നത് സ്നേഹമല്ല… സഹതാപം മാത്രമാണ്… പക്ഷെ പ്രായത്തിന്റെയല്ല.. മാറിക്കോളും….
അല്പം ദേഷ്യം വന്ന അവൻ അവളെ നെഞ്ചോടു വലിച്ചടിപ്പിച്ചു നിർത്തി തന്റെ തടിച്ച കണ്ണട ഊരി മാറ്റി കൊണ്ടു പറഞ്ഞു…..
എടി ഡാഷ് മോളെ എന്റെ ഈ വലതു കണ്ണിനു കാഴ്ചയില്ല… ഇതു നഷ്ടപ്പെട്ടിട്ടു ഒൻപതു വർഷം ആയി….
ധൈര്യം ഉണ്ടേൽ വാ കൂടെ… നിനക്കു വേണ്ടി ഇന്ന് മുതൽ എന്റെ ചെവികൾ കേൾക്കും.. എനിക്ക് വേണ്ടി നിന്റെ കണ്ണുകൾ കാണും…
സ്നേഹം മാത്രം ആണോ ജീവിതം എന്നു ചോദിച്ചവരുടെ മുൻപിൽ എനിക്ക് കാണിച്ചു കൊടുക്കണം സ്നേഹം കൊണ്ട് ജീവിക്കാം എന്ന്‌… സ്നേഹം മാത്രം ആണ് ജീവിതം എന്ന്‌…

അവന്റെ ചുണ്ടുകളുടെ താള വേഗം മനസ്സിലാക്കി അതു മുഴുവൻ മനസ്സിലാക്കി അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി………………
അവൻ തിരിച്ചു നാട്ടിലേക്ക് വണ്ടി കയറി…….
അങ്ങനെ വർഷാവസാനം വന്നെത്തി… പല സംഭവ വികാസങ്ങളും ഇതിനിടയിൽ നടന്നു പോയി…. പുതുവർഷം ആരംഭിക്കാൻ പോകുന്നു….
വീണ്ടും കുറെയേറെ കള്ളങ്ങളും കഥകളും മെനഞ്ഞു കൂട്ടുകാരോട് പറഞ്ഞു എന്തിനെക്കെയോ വേണ്ടി എല്ലാവരെയും പറ്റിച്ചു അവൻ വീണ്ടും ഡൽഹിക്കു വണ്ടി കയറി…
അതെ…. അവളുടെ സന്ദേശങ്ങൾ എത്തിതുടങ്ങിയിരുന്നു..

അവളെ കാണണം
പിന്നെ താജ് മഹൽ കാണണം … അവളുമായി അവിടെ പോയി ഇരിക്കണം….. പിന്നെ അവളെയും കൂട്ടി ദൂരെ ആ കാനാൻ ദേശത്തു പോയി ഇനിയുള്ള കാലം സന്തോഷമായി ജീവിക്കണം…..
ആൽവിൻ ഇന്ന് പ്രണയിക്കുന്നത് അക്ഷരങ്ങളെ മാത്രമല്ല….

…………..അതിലേറെ …….അവന്റെ………. അക്ഷരയെയും…….
രചന Nivin Abraham Vazhayil

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൃദയത്തിന്റെ കലാപങ്ങൾ

ചീന്തിയ കടലാസിലെ വരികളെ ചേർത്തു നോക്കിയപ്പോൾ വികൃത മുഖം പോലെ തോന്നി പടർന്നൊഴുകുന്ന മഷിയും എറിഞ്ഞുടച്ച മഷിക്കുപ്പിയും യാത്ര പറഞ്ഞു പിരിഞ്ഞു ഗർഭപാത്രത്തിൽ എത്തിച്ചേരാത്ത ബീജം പോലെ ചില്ലക്ഷരങ്ങൾ യാത്രയിൽ തളർന്നു വീണു കുറ്റബോധത്തിൽ മുങ്ങിയ ഞാൻ ഉണരരുത് എന്ന് പ്രാർത്ഥിച്ച് കുടിച്ചു ബോധം കെട്ടുറങ്ങി അവരുടെ വിലാപങ്ങളിൽ ഞാൻ കണ്ണീർ ചിന്തിയില്ല അവരുടെ കലാപങ്ങളിൽ ഞാൻ രക്തം ചിന്തിയില്ല. അവർ ഓരോന്നായി എന്റെ ഹൃദയത്തിൽ കലപില കൂട്ടി അവർ പരസ്പരം കരഞ്ഞും കലഹിച്ചും മരിച്ചു വീണു കരൾ ഉലഞ്ഞിട്ടും കടൽ നീന്തി കരയിൽ കാലുറപ്പിച്ചപ്പോൾ കാഴ്ചക്കാർ എന്നെ കല്ലെറിഞ്ഞു ഞാൻ കടലിലേക്ക് തിരികെ മടങ്ങി      നിവിൻ എബ്രഹാം വാഴയിൽ ( മിഴി ഓൺലൈൻ മാഗസിൻ ജൂലൈ 2020 )

ഏഴാം നാൾ

 ഒടുവിൽ വീണ ഒരുപിടി അരളിപ്പൂക്കളെന്റേതാണ് നിന്നോളമുറഞ്ഞില്ലെങ്കിലും മഴയെന്നെയും മരവിപ്പിച്ചു  മരിപ്പിനായി മാത്രം പെയ്ത  മഴയെന്നവർ ശപിച്ചപ്പോൾ  ഇന്നലെ മഴപ്പാറ്റകളിൽ  ഞാൻ നിന്നെ കണ്ടിരുന്നു .  തൊണ്ടയിലെ കഴച്ചിലടക്കി  നിന്നെ ചുമന്നിറക്കുമ്പോൾ  നിന്റെ ചുവന്ന സന്ധ്യകളുടെ  ഭാരത്താൽ കാതുകൾ കൊട്ടിയടച്ചു   അന്ന് നീ മറ്റൊരാളായി നടിച്ചിരിക്കാം . തേങ്ങലിനെ ചിരി കൊണ്ട് മറച്ചിരിക്കാം വേദന തിന്ന് വിശപ്പകറ്റിയിരിക്കാം . കണ്ണീർ പാനിച്ചു ദാഹം ശമിപ്പിച്ചിരിക്കാം . ശേഷിച്ചതെല്ലാം കുഴിച്ചിട്ടു കൂടെക്കൂട്ടിയിരിക്കാം  നോവിച്ച സന്ധ്യകളെ കടിച്ചമർത്തി പൊള്ളിച്ച ഓർമ്മകളെ അടിച്ചമർത്തി അതിജീവനം തേടാതെ പിടഞ്ഞണഞ്ഞപ്പോൾ മരണം ഉത്തരമില്ലാത്ത ചോദ്യമായി മാറി .  വരികൾ വരെ വിതുമ്പിയ ഏഴാം നാളിൽ അലമുറകൂട്ടിയവരെ കണ്ടു കിട്ടിയില്ല അപ്പോൾ മരണമെന്നത് സത്യവും കണ്ണീരെന്നത് കാപട്യവുമായിത്തീർന്നു .  മൗനം നിഴലിച്ച മണ്ണിലേക്കുള്ള  നിന്റെ മടക്കത്തിൽ നോവുന്നതിന്നും ചുരത്തിയ മാറിനും  ചുമന്ന തോളിനും മാത്രമാണ് . ( സായാഹ്നം ദിനപത്രം സെപ്റ്റംബർ 2021 )