പറന്നുയരുന്ന അഗ്നിഗോളങ്ങൾ മാത്രമാണ് കാണുന്നത്.. പനിച്ചൂടിന്റെ കയ്പ്പിലെങ്ങോ അലിഞ്ഞു ചേർന്ന കട്ടൻകാപ്പി മധുരത്തെ രസമുകുളങ്ങൾ വീണ്ടും തേടിക്കൊണ്ടിരുന്നു.
വലിച്ചു തുറക്കാൻ ശ്രമിച്ചിട്ടും പീള കെട്ടിയ കണ്ണുകൾ മെല്ലെ അടഞ്ഞു..
കരിയെഴുതാത്ത കണ്ണീർ വറ്റിയ ആ കണ്ണുകളാണ് തെളിയുന്നത്...
പൊടുന്നെനെ ആ കണ്ണുകളിൽ ഒരു നദി രൂപം കൊണ്ടു..
ഉള്ളിലെ ചൂടിനെ കാലവർഷത്തിൽ കലങ്ങിയൊഴുകുന്ന പാമ്പാറിന്റെ ചിത്രം തണുപ്പിക്കുന്നു.
സന്ധ്യയുടെ നിറമുള്ള പകൽ..
പാമ്പാറിന്റെ തീരത്തായി മുളങ്കുറ്റിയിൽ കെട്ടിയിട്ടിരിക്കുന്ന തോണി ഇടം വലം ഉലഞ്ഞു കൊണ്ടിരിക്കുന്നു..
അല്പം അകെലെയായി ഒറ്റമരത്തിന്റെ കീഴിൽ അവൾ നിൽക്കുന്നുണ്ട്..
നിഖില..............
മുഖത്തേക്ക് നോക്കുവാനും സംസാരിക്കാനും കഴിയാതെ ഞാനിനിയുമെത്ര കാലം...
കരിമ്പിൻ പാടത്തിനക്കരെ നിന്നും കേൾക്കുന്ന കൂവലിന് മറുപടി നൽകാൻ എന്റെ നാവുയരുന്നില്ല..
മുതുവന്മലയിൽ നിന്നും കൊട്ടുകൾ കേൾക്കാം..
അല്പം കഴിയുമ്പോൾ പാട്ടുകൾ തുടങ്ങും..
ഒരിക്കൽ കത്തിയമർന്നിട്ടും പൂർവ്വാധികം ശക്തിയോടെ ഊരുകൾ തിരിച്ചു വന്നു..
കുടിയേറ്റക്കാരി ശിക്കാരി കുട്ടിയമ്മയുടെ പാദങ്ങൾ പതിഞ്ഞ മണ്ണ്..
പഞ്ച പാണ്ഡവന്മാർ വനവാസ കാലം ചിലവിട്ട കാടുകൾ..
ഈ കാടും മലനിരകളും എന്നെ ഓർമ്മിപ്പിക്കുന്നത് നമ്മുടെ ബാല്യമാണ്..
കുന്നിക്കുരു പെറുക്കിയ നാളുകൾ , കൊങ്ങിണിപ്പൂവ് പൊട്ടിച്ചെടുത്ത സായാഹ്നങ്ങൾ..
കാപ്പി പൂത്തു നിൽക്കുന്ന മഞ്ഞു വീണ പുലരികൾ..
അലറിയൊഴുകുന്ന പാമ്പാറിന്റെ ശബ്ദം കേൾക്കുമ്പോൾ അന്ന് നീ വരില്ല എന്ന് ഞാൻ ഉറപ്പിക്കും...
എങ്കിലും വെറുതെ താഴേക്ക് , ആ ചന്ദനക്കാടുകളിലേക്ക് നോക്കിയിരിക്കും...
വെള്ള ഷർട്ടും നീല കുട്ടിപ്പാവാടയും അണിഞ്ഞു ബാഗും തൂക്കി നീ വരുന്നുണ്ടോയെന്ന്..
ബാല്യത്തിന്റെ ഓർമകളിലത്രയും നീയായിരുന്നു..
നൂൽമഴയും മഞ്ഞും ചേർന്ന ആ സായാഹ്നങ്ങൾ ഇനിയൊരിക്കലും തിരികെ വരില്ല എന്ന ചിന്ത കടുത്ത വിഷാദത്തിന്റെ ആഴങ്ങളിലേക്ക് എന്നെ കടത്തി വിട്ടു കൊണ്ടിരിക്കുന്നു.
അറിഞ്ഞിട്ടും അറിഞ്ഞില്ല എന്ന് നടിക്കുന്ന നിന്റെ ഭാവമാണ് എന്റെ ഏറ്റവും വലിയ വേദന..
വരൂ , നമുക്ക് പോകാം..
ആ മലയടിവാരത്ത് വീണ്ടും നീലക്കുറിഞ്ഞി പൂക്കുന്ന കാലത്ത് തിരികെ വരാം.. അന്ന് പാമ്പാർ ശാന്തമായി കിഴക്കോട്ട് ഒഴുകും.
ഞാൻ പറഞ്ഞത് മുഴുവനായും രൗദ്ര ഭാവത്തിലൊഴുകുന്ന പാമ്പാറിനൊപ്പം അകലങ്ങളിലേക്ക് പോയി..
മാംസത്തിൽ തുളഞ്ഞു കയറി നോവിക്കുന്ന തണുപ്പിലും അവൾ വിറക്കുന്നില്ല..
തഴച്ചെടികൾക്കിടയിലൂടെ ഞാൻ മെല്ലെ അവൾക്കരികിലേക്ക് നടന്നു..
വിറക്കുന്നുണ്ട് അത് പക്ഷെ തണുപ്പ് കൊണ്ടല്ല..
ഭയം.......................
ആ ഭയത്തിന് ഒരു പേര് നൽകാൻ എനിക്ക് കഴിഞ്ഞിട്ടില്ല...
അവളെ കാണുമ്പോഴും അവൾ അരികിൽ ഉണ്ടാകുമ്പോഴുമുള്ള ഭയം...
അവളുടെ കൈത്തണ്ടയിൽ പിടിച്ചു എന്നിലേക്ക് ചേർക്കാൻ ഞാൻ ശ്രമിച്ചു..
ഇരുകൈകൾ കൊണ്ടും എന്നെ തള്ളിമാറ്റി അവൾ തിരിഞ്ഞു നടന്നു..
വീണ്ടും ആ കണ്ണുകൾ..
കണ്ണുകളിൽ പാമ്പാർ രൂപം കൊള്ളുന്നു..
തോണി തുഴഞ്ഞു അവൾ മറഞ്ഞു പോകുന്നു..
വേദനിപ്പിക്കുന്ന സ്വപ്നങ്ങൾ നൽകിയ പകലിനെ ഞാൻ വെറുത്തു..
മിഴികൾ തുറക്കുമ്പോൾ ചുമരിലെ മാധവിക്കുട്ടിയുടെ ചിത്രത്തിൽ മറ്റൊരു മുഖം ആയിരുന്നു..
ആ തോണി അകന്ന് പോകുന്ന ചിത്രം മനസ്സിൽ വരച്ചിട്ട ശേഷം വീണ്ടുമൊരു കട്ടൻകാപ്പിയുമായി ഞാൻ ലയിച്ചു...
വലിച്ചു തുറക്കാൻ ശ്രമിച്ചിട്ടും പീള കെട്ടിയ കണ്ണുകൾ മെല്ലെ അടഞ്ഞു..
കരിയെഴുതാത്ത കണ്ണീർ വറ്റിയ ആ കണ്ണുകളാണ് തെളിയുന്നത്...
പൊടുന്നെനെ ആ കണ്ണുകളിൽ ഒരു നദി രൂപം കൊണ്ടു..
ഉള്ളിലെ ചൂടിനെ കാലവർഷത്തിൽ കലങ്ങിയൊഴുകുന്ന പാമ്പാറിന്റെ ചിത്രം തണുപ്പിക്കുന്നു.
സന്ധ്യയുടെ നിറമുള്ള പകൽ..
പാമ്പാറിന്റെ തീരത്തായി മുളങ്കുറ്റിയിൽ കെട്ടിയിട്ടിരിക്കുന്ന തോണി ഇടം വലം ഉലഞ്ഞു കൊണ്ടിരിക്കുന്നു..
അല്പം അകെലെയായി ഒറ്റമരത്തിന്റെ കീഴിൽ അവൾ നിൽക്കുന്നുണ്ട്..
നിഖില..............
മുഖത്തേക്ക് നോക്കുവാനും സംസാരിക്കാനും കഴിയാതെ ഞാനിനിയുമെത്ര കാലം...
കരിമ്പിൻ പാടത്തിനക്കരെ നിന്നും കേൾക്കുന്ന കൂവലിന് മറുപടി നൽകാൻ എന്റെ നാവുയരുന്നില്ല..
മുതുവന്മലയിൽ നിന്നും കൊട്ടുകൾ കേൾക്കാം..
അല്പം കഴിയുമ്പോൾ പാട്ടുകൾ തുടങ്ങും..
ഒരിക്കൽ കത്തിയമർന്നിട്ടും പൂർവ്വാധികം ശക്തിയോടെ ഊരുകൾ തിരിച്ചു വന്നു..
കുടിയേറ്റക്കാരി ശിക്കാരി കുട്ടിയമ്മയുടെ പാദങ്ങൾ പതിഞ്ഞ മണ്ണ്..
പഞ്ച പാണ്ഡവന്മാർ വനവാസ കാലം ചിലവിട്ട കാടുകൾ..
ഈ കാടും മലനിരകളും എന്നെ ഓർമ്മിപ്പിക്കുന്നത് നമ്മുടെ ബാല്യമാണ്..
കുന്നിക്കുരു പെറുക്കിയ നാളുകൾ , കൊങ്ങിണിപ്പൂവ് പൊട്ടിച്ചെടുത്ത സായാഹ്നങ്ങൾ..
കാപ്പി പൂത്തു നിൽക്കുന്ന മഞ്ഞു വീണ പുലരികൾ..
അലറിയൊഴുകുന്ന പാമ്പാറിന്റെ ശബ്ദം കേൾക്കുമ്പോൾ അന്ന് നീ വരില്ല എന്ന് ഞാൻ ഉറപ്പിക്കും...
എങ്കിലും വെറുതെ താഴേക്ക് , ആ ചന്ദനക്കാടുകളിലേക്ക് നോക്കിയിരിക്കും...
വെള്ള ഷർട്ടും നീല കുട്ടിപ്പാവാടയും അണിഞ്ഞു ബാഗും തൂക്കി നീ വരുന്നുണ്ടോയെന്ന്..
ബാല്യത്തിന്റെ ഓർമകളിലത്രയും നീയായിരുന്നു..
നൂൽമഴയും മഞ്ഞും ചേർന്ന ആ സായാഹ്നങ്ങൾ ഇനിയൊരിക്കലും തിരികെ വരില്ല എന്ന ചിന്ത കടുത്ത വിഷാദത്തിന്റെ ആഴങ്ങളിലേക്ക് എന്നെ കടത്തി വിട്ടു കൊണ്ടിരിക്കുന്നു.
അറിഞ്ഞിട്ടും അറിഞ്ഞില്ല എന്ന് നടിക്കുന്ന നിന്റെ ഭാവമാണ് എന്റെ ഏറ്റവും വലിയ വേദന..
വരൂ , നമുക്ക് പോകാം..
ആ മലയടിവാരത്ത് വീണ്ടും നീലക്കുറിഞ്ഞി പൂക്കുന്ന കാലത്ത് തിരികെ വരാം.. അന്ന് പാമ്പാർ ശാന്തമായി കിഴക്കോട്ട് ഒഴുകും.
ഞാൻ പറഞ്ഞത് മുഴുവനായും രൗദ്ര ഭാവത്തിലൊഴുകുന്ന പാമ്പാറിനൊപ്പം അകലങ്ങളിലേക്ക് പോയി..
മാംസത്തിൽ തുളഞ്ഞു കയറി നോവിക്കുന്ന തണുപ്പിലും അവൾ വിറക്കുന്നില്ല..
തഴച്ചെടികൾക്കിടയിലൂടെ ഞാൻ മെല്ലെ അവൾക്കരികിലേക്ക് നടന്നു..
വിറക്കുന്നുണ്ട് അത് പക്ഷെ തണുപ്പ് കൊണ്ടല്ല..
ഭയം.......................
ആ ഭയത്തിന് ഒരു പേര് നൽകാൻ എനിക്ക് കഴിഞ്ഞിട്ടില്ല...
അവളെ കാണുമ്പോഴും അവൾ അരികിൽ ഉണ്ടാകുമ്പോഴുമുള്ള ഭയം...
അവളുടെ കൈത്തണ്ടയിൽ പിടിച്ചു എന്നിലേക്ക് ചേർക്കാൻ ഞാൻ ശ്രമിച്ചു..
ഇരുകൈകൾ കൊണ്ടും എന്നെ തള്ളിമാറ്റി അവൾ തിരിഞ്ഞു നടന്നു..
വീണ്ടും ആ കണ്ണുകൾ..
കണ്ണുകളിൽ പാമ്പാർ രൂപം കൊള്ളുന്നു..
തോണി തുഴഞ്ഞു അവൾ മറഞ്ഞു പോകുന്നു..
വേദനിപ്പിക്കുന്ന സ്വപ്നങ്ങൾ നൽകിയ പകലിനെ ഞാൻ വെറുത്തു..
മിഴികൾ തുറക്കുമ്പോൾ ചുമരിലെ മാധവിക്കുട്ടിയുടെ ചിത്രത്തിൽ മറ്റൊരു മുഖം ആയിരുന്നു..
ആ തോണി അകന്ന് പോകുന്ന ചിത്രം മനസ്സിൽ വരച്ചിട്ട ശേഷം വീണ്ടുമൊരു കട്ടൻകാപ്പിയുമായി ഞാൻ ലയിച്ചു...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ