അസമിൽ നിന്നും കേരളത്തിൽ എത്തിച്ചേരുന്ന അനാറുൾ ഇസ്‌ലാം എന്ന യുവാവിന്റെ ജീവിതത്തിലൂടെയാണ് ബംഗാളി കലാപം എന്ന നോവൽ സഞ്ചരിക്കുന്നത്..
അനാറുൾ ഇസ്‌ലാം പറത്തി വിടുന്ന ഓരോ കടലാസ് വിമാനങ്ങളും അവന്റെ ജീവിതത്തിന്റെ അനുഭവങ്ങളാണ്..
അവന്റെ ആനന്ദവും ദുരിതവും കണ്ണീരും വിശപ്പും വേർപാടുകളും വേദനകളും ദൈനം ദിന കാഴ്ചകളുമെല്ലാം.
അന്യസംസ്ഥാന തൊഴിലാളി എന്ന പദം എങ്ങനെ വന്നു എന്നൊരിക്കൽ സംവിധായകൻ രഞ്ജി പണിക്കർ ചോദിച്ചിട്ടുണ്ട്.. ഇന്ത്യ എന്ന രാജ്യത്തിനുള്ളിലുള്ള സംസ്ഥാനത്തെ ഇതര സംസ്ഥാനം എന്ന് വിശേഷിപ്പിക്കുന്നതല്ലേ ശരി..
മലയാളികൾക്ക് ഏവരും ഇന്ന് ബംഗാളികളാണ്..
ബിഹാറി മുതൽ രേഖകൾ ഇല്ലാതെ അതിർത്തി കടന്ന് വന്ന ബംഗ്ലാദേശി വരെ ബംഗാളി എന്ന പേരിൽ ഇവിടെ അറിയപ്പെടുന്നു.
അനാറുളിന്റെ ഭാഷയിൽ കേരളം എന്താണെന്ന് വ്യക്തമായി പറയുന്നുണ്ട്.
മലയാളികളെക്കുറിച്ചും മണ്ണിനെക്കുറിച്ചും വളർന്ന് വരുന്ന മക്കളെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും നമ്മുടെ നന്മ തിന്മകളെക്കുറിച്ചുമെല്ലാം.
നാം എന്താണെന്ന് തിരിച്ചറിയാൻ ഒരിക്കലെങ്കിലും മറ്റൊരാളിലൂടെ നമ്മെ വീക്ഷിക്കുന്നത് നല്ലതാണ്.
കേരളത്തിലാദ്യം വരുന്ന അനാറുൾ നടപ്പ് വഴികളിലൂടെയുള്ള തന്റെ അപരിചിത്വത്തെകുറിച്ചു മനസ്സിൽ ചിന്തിമ്പോൾ പറയുന്നുണ്ട് കർബി ആങ് ലോങ് ജില്ലയിലെ ബോകജാൻ എന്ന തന്റെ ഗ്രാമത്തിൽ വന്നാൽ മലയാളിയുടെ അവസ്ഥയും ഇത് തന്നെ ആയിരിക്കുമെന്ന്.
താൻ ജീവിക്കുന്ന കാലഘട്ടത്തെക്കുറിച്ചുള്ള തന്റെ അസ്വസ്ഥതകളും എഴുത്തുകാരൻ നോവലിലൂടെ പരാമർശിക്കുന്നുണ്ട്.
ഇന്നത്തെ സോഷ്യൽ മീഡിയ ഭാഷയിലൂടെ അത് സംസാരിക്കുമ്പോൾ വായനയുടെ രുചിക്ക് എല്ലാ കൂട്ടുകളും പാകത്തിന് തന്നെയാണ്..
പിറന്ന് വീണ മണ്ണിൽ പൗരത്വം നഷ്ടപ്പെട്ട് അഭയാർഥികളായി തീരുന്ന മനുഷ്യരുടെ വേദനകൾ, ദാരിദ്ര്യം നിറഞ്ഞ ദിനങ്ങൾ , കൊൽക്കത്തയിലെ കൊഴുത്ത ചാലുകൾ , തീവണ്ടിയിലെ വൃത്തി ഹീനമായ അന്തരീക്ഷം, പാൻ മസാല കറ നിറഞ്ഞ പല്ലുകളുടെ ചിരി , കലാപ വർണ്ണനകൾ..
അതേ ബംഗാളി കലാപം അവസാനിക്കാത്ത മലയാളം നോവലിന്റെ പ്രത്യക്ഷമാണ്. ഒരെഴുത്തുകാരന്റെ ഭാവിയെക്കുറിച്ചുള്ള ദുസ്വപ്നത്തിന്റെ അവതരണം.
നിവിൻ എബ്രഹാം വാഴയിൽ
അനാറുൾ ഇസ്‌ലാം പറത്തി വിടുന്ന ഓരോ കടലാസ് വിമാനങ്ങളും അവന്റെ ജീവിതത്തിന്റെ അനുഭവങ്ങളാണ്..
അവന്റെ ആനന്ദവും ദുരിതവും കണ്ണീരും വിശപ്പും വേർപാടുകളും വേദനകളും ദൈനം ദിന കാഴ്ചകളുമെല്ലാം.
അന്യസംസ്ഥാന തൊഴിലാളി എന്ന പദം എങ്ങനെ വന്നു എന്നൊരിക്കൽ സംവിധായകൻ രഞ്ജി പണിക്കർ ചോദിച്ചിട്ടുണ്ട്.. ഇന്ത്യ എന്ന രാജ്യത്തിനുള്ളിലുള്ള സംസ്ഥാനത്തെ ഇതര സംസ്ഥാനം എന്ന് വിശേഷിപ്പിക്കുന്നതല്ലേ ശരി..
മലയാളികൾക്ക് ഏവരും ഇന്ന് ബംഗാളികളാണ്..
ബിഹാറി മുതൽ രേഖകൾ ഇല്ലാതെ അതിർത്തി കടന്ന് വന്ന ബംഗ്ലാദേശി വരെ ബംഗാളി എന്ന പേരിൽ ഇവിടെ അറിയപ്പെടുന്നു.
അനാറുളിന്റെ ഭാഷയിൽ കേരളം എന്താണെന്ന് വ്യക്തമായി പറയുന്നുണ്ട്.
മലയാളികളെക്കുറിച്ചും മണ്ണിനെക്കുറിച്ചും വളർന്ന് വരുന്ന മക്കളെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും നമ്മുടെ നന്മ തിന്മകളെക്കുറിച്ചുമെല്ലാം.
നാം എന്താണെന്ന് തിരിച്ചറിയാൻ ഒരിക്കലെങ്കിലും മറ്റൊരാളിലൂടെ നമ്മെ വീക്ഷിക്കുന്നത് നല്ലതാണ്.
കേരളത്തിലാദ്യം വരുന്ന അനാറുൾ നടപ്പ് വഴികളിലൂടെയുള്ള തന്റെ അപരിചിത്വത്തെകുറിച്ചു മനസ്സിൽ ചിന്തിമ്പോൾ പറയുന്നുണ്ട് കർബി ആങ് ലോങ് ജില്ലയിലെ ബോകജാൻ എന്ന തന്റെ ഗ്രാമത്തിൽ വന്നാൽ മലയാളിയുടെ അവസ്ഥയും ഇത് തന്നെ ആയിരിക്കുമെന്ന്.
താൻ ജീവിക്കുന്ന കാലഘട്ടത്തെക്കുറിച്ചുള്ള തന്റെ അസ്വസ്ഥതകളും എഴുത്തുകാരൻ നോവലിലൂടെ പരാമർശിക്കുന്നുണ്ട്.
ഇന്നത്തെ സോഷ്യൽ മീഡിയ ഭാഷയിലൂടെ അത് സംസാരിക്കുമ്പോൾ വായനയുടെ രുചിക്ക് എല്ലാ കൂട്ടുകളും പാകത്തിന് തന്നെയാണ്..
പിറന്ന് വീണ മണ്ണിൽ പൗരത്വം നഷ്ടപ്പെട്ട് അഭയാർഥികളായി തീരുന്ന മനുഷ്യരുടെ വേദനകൾ, ദാരിദ്ര്യം നിറഞ്ഞ ദിനങ്ങൾ , കൊൽക്കത്തയിലെ കൊഴുത്ത ചാലുകൾ , തീവണ്ടിയിലെ വൃത്തി ഹീനമായ അന്തരീക്ഷം, പാൻ മസാല കറ നിറഞ്ഞ പല്ലുകളുടെ ചിരി , കലാപ വർണ്ണനകൾ..
അതേ ബംഗാളി കലാപം അവസാനിക്കാത്ത മലയാളം നോവലിന്റെ പ്രത്യക്ഷമാണ്. ഒരെഴുത്തുകാരന്റെ ഭാവിയെക്കുറിച്ചുള്ള ദുസ്വപ്നത്തിന്റെ അവതരണം.
നിവിൻ എബ്രഹാം വാഴയിൽ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ