ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മകൾ

മകൾ
*************************
അമ്മ നിന്നെ ഉദരത്തിൽ ചുമന്ന നാൾക്ക് മുൻപേ അച്ഛന്റെ നെഞ്ചിലെ തീയായിരുന്നു നീ.
സ്നേഹവും ലാളനയും വാത്സല്യവും എന്തോ ഒരു ഭീതിയും നിറഞ്ഞ തീ. അമ്മ ചെറിയ  വേദനയോടെ നിന്റെ കുരുന്നു പാദങ്ങളുടെ ചവിട്ടു വാങ്ങുമ്പോൾ ആകാംഷയോടെ കൗതുകത്തോടെ ഒരു ചിരിയോടെ ഞാൻ ആ വയറിൽ ചെവിയോർത്തു നിന്നു.
നിന്റെ അനക്കം ഒന്നറിയുവാൻ.. നീ പിറന്നു വീണ നാൾ ഉത്സവം പോലെ ആയിരുന്നു.. ഓരോ ദിവസവും ജോലി കഴിഞ്ഞു രാത്രി വരുമ്പോൾ പറന്നു വീടെത്തുവാൻ മനസ്സ് വെമ്പി... എത്ര വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായി. എന്നിട്ടും വൈകുംന്നേരം വരുമ്പോൾ നിന്റെ നിഷ്കളങ്കമായ മോണ കാട്ടിയുള്ള ആ ചിരിയിൽ ഞാൻ എല്ലാം മറക്കുമായിരുന്നു... എന്റെ വിരലിൽ തൂങ്ങി നിന്നെ നടത്തുമ്പോൾ ... ചുമലിൽ ഏറ്റി പുറത്തു കൊണ്ട് പോകുമ്പോൾ എന്റെ മകളെ നോക്കുന്നവരോട് എനിക്ക് ദേഷ്യം ആയിരുന്നു..
എന്റെ മകൾക്ക് കണ്ണ് കിട്ടിയാലോ....

മുറ്റത്തു നിർത്തി കുളിപ്പിക്കുമ്പോൾ നിന്റെ കണ്ണിൽ സോപ്പിന്റെ പത പോകാതെ ഞാൻ  പ്രത്യേകം ശ്രദ്ധിച്ചു.
അമ്മ എന്ന വിളിക്കൊപ്പം  തന്നെ നീ അച്ഛൻ എന്നും വിളിച്ചു ശീലിച്ചു... പനി കൂടി രാത്രികളിൽ നീ കരയുമ്പോൾ എടുത്തു മുറ്റത്തു കൂടി നടന്നു താരാട്ടു പാടി ഉറക്കുമായിരുന്നു.. എത്രയോ രാത്രികളിൽ നിന്നെയും എടുത്തു കൊണ്ട് ആശുപത്രിയിലേക്ക് ഓടുമായിരുന്നു
മിക്കവാറും രാവിലെകളിൽ എന്റെ നെഞ്ചിന്റെ ചൂട് തട്ടി വേണമായിരുന്നു നിന്റെ  ഉറക്കം.സ്കൂളിൽ പഠിക്കും കാലം മുതൽ നീ ഒന്ന് താമസിക്കുമ്പോൾ എന്റെ മനസ്സിൽ പേടി വന്നു തുടങ്ങി.. ബന്ധു വീടുകളിൽ പോലും വിടാൻ പേടി.. എന്റെ മകളും ഒരു പെണ്ണ് ആയതോടെ നിന്റെ ഉറക്കം അമ്മയ്ക്ക് ഒപ്പമായി..

അങ്ങനെ അല്ലെ വേണ്ടത്

ആണോ.... ആവോ... എനിക്കറിയില്ല

ഒരു അച്ഛന് മകളോട് കാമം തോന്നണം എങ്കിൽ അവനു സ്വന്തം അമ്മയോടും കാമം തോന്നിയിട്ടുണ്ടാവും.........

എന്റെ മനസ്സ് അങ്ങനെയാണ് പറയുന്നത്...

ആൺകുട്ടികളുമായി ചങ്ങാത്തം കൂടുന്നതിന്  അമ്മ വഴക്കു പറയുമ്പോഴും ഞാൻ അവളെ ശകാരിച്ചില്ല... എന്റെ മോളെ എനിക്കറിയാം
 നീ നിന്റെ പണി നോക്ക് എന്ന് പറഞ്ഞു...

എന്റെ അമ്മ എന്നോട് പറഞ്ഞു.. നീ ഇവളെ ഇങ്ങനെ കൊഞ്ചിക്കരുത്.. അവസാനം ദുഃഖിക്കേണ്ടി വരും എന്ന്.....

താഴെയുള്ള രണ്ടു ആൺകുട്ടികൾക്കും നൽകാത്ത സ്നേഹം ഞാൻ അവൾക്കു നൽകി...
കുറച്ചു കാലം കൂടി കടന്നതോടെ അവൾ എന്നിൽ നിന്നും അകന്നു തുടങ്ങിയ പോലെ തോന്നി.... എന്തെങ്കിലും മറക്കുന്നുണ്ടോ ?

എന്റെ തോന്നലാവും.... ആണോ.....ആവൊ
.എനിക്കറിയില്ല....

അവൾക്കു ദേഷ്യം അല്പം കൂടിയിട്ടുണ്ടോ?

ഒരു പയ്യന്റെ കൂടെ ബൈക്കിൽ കണ്ടത് ഞാൻ ചോദിച്ചപ്പോൾ സുഹൃത്താണ് എന്നും കോളേജിൽ ഇങ്ങനെ ഒക്കെ ആണെന്നും ഒരു ആണും പെണ്ണും ഒരുമിച്ചിരുന്നാൽ ഒന്നും സംഭവിക്കില്ലന്നും അവൾ പറഞ്ഞു....

ഒപ്പം അച്ഛന്റെ പഴഞ്ചൻ മനസ്സിന്റെ  ചിന്താഗതി ആണ് എന്നും....

കൂലിപ്പണിക്കാരനായ അച്ഛനെ കൂട്ടുകാരുടെ മുൻപിൽ പരിചയപെടുത്താൻ പോലും എന്റെ മകൾക്ക് മടിയായി... ഒരു തവണ ബസ്സ്റ്റോപ്പിൽ വച്ച് എന്നെ കണ്ടപ്പോൾ കൂട്ടുകാർക്കിടയിലേക്കു അവൾ ഉൾവലിഞ്ഞു... അന്ന് എനിക്കതു മനസ്സിലായി.....

ഒരു ഡിസംബർ മാസം പുലർച്ചെ ഒരു കത്തും എഴുതി വച്ച് ഒരു അന്യ ജാതിക്കാരനൊപ്പം നീ ഇറങ്ങിപ്പോയി.. പോലീസ് സ്റ്റേഷനിൽ വച്ച് ഞാൻ പറഞ്ഞു
മോളെ ഞാൻ നിന്റെ കാല് പിടിക്കാം തിരിച്ചു വരൂ എന്ന്....
നീ ചെവി കൊണ്ടില്ല. നെഞ്ച് പൊട്ടുന്ന വേദനയിലും ഞാൻ നിന്നെ ശപിച്ചില്ല..

ഏറെ കാലം കഴിഞ്ഞു ഒരു കൈക്കുഞ്ഞുമായി ഞാൻ നിന്നെ കണ്ടപ്പോൾ
എനിക്ക് തെറ്റ് പറ്റിപ്പോയി ഒന്ന് ചത്ത് കിട്ടിയാൽ മതി അച്ഛാ എന്ന് പറഞ്ഞു നീ കരഞ്ഞപ്പോൾ വേദനിച്ചത് വീണ്ടും അച്ഛന്റെ മനസ്സായിരുന്നു....എനിക്ക് തള്ളിക്കളയാൻ ആവില്ലല്ലോ....കാരണം അവൾ എന്റെ മകൾ ആണ്...............

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ദൂരെ ഒരു കാനാൻ ദേശത്ത്

തേച്ചിട്ടു പോയ കാമുകിയെ കുറിച്ചുള്ള യുവാവിന്റെ കുറിപ്പ് വൈറലാകുന്നു… ഈ തലക്കെട്ടു കണ്ടാണ് അന്നാദ്യമായി അവൾ അവൻ എന്ന ചെറിയ എഴുത്തുകാരനെക്കുറിച്ചു അറിയുന്നത്… അല്പം കഷ്ട്ടപ്പെട്ടു അവന്റെ ഫേസ്ബുക് അക്കൗണ്ട് കണ്ടു പിടിച്ചു.. റിക്വസ്റ് അയക്കാതെ മെസഞ്ചറിൽ ആഡ് ചെയ്തു ഒരു മെസ്സേജ് അയച്ചു.. കഥ വായിച്ചു .. ഹൃദയത്തിൽ സ്പർശിച്ചു.. ഇതു ചേട്ടന്റെ തന്നെ കഥ ആണോ ? ഇൻബോക്സിൽ കിടക്കുന്ന എല്ലാ മെസ്സേജുകളും നോക്കിയപ്പോൾ അവൻ അതും കണ്ടു.. അക്സപ്റ്റ് ചെയ്തു മറുപടി കൊടുത്തു.. വായിച്ചതിനും അഭിപ്രായം നൽകിയതിനും നന്ദി.. കഥ എന്റെയല്ല.. എന്നാൽ ഞാനും തേപ്പിന് ഇരയായിട്ടുണ്ട്… ഇര…. കൂടുതൽ മറുപടി നൽകാൻ അവനു തോന്നിയില്ല.. പിന്നീട് അവന്റെ ഓരോ കഥകൾക്കും അവൾ അഭിപ്രായങ്ങൾ നൽകി .. ക്രമേണ ആ ബന്ധം ഒരു ചെറിയ സൗഹൃദത്തിലേക്കു വളർന്നു… ഫേസ്ബുക്കിൽ അവർ ഫ്രണ്ട്‌സ് ആയതു എന്നാണ് എന്നു ചോദിച്ചാൽ അവർക്കും അറിയില്ല… അവന്റെ വിരഹം നിറഞ്ഞ ഓരോ കഥകൾ വായിച്ച ശേഷവും അവൾ തന്റെ ടൈംലൈനിൽ പ്രതീക്ഷകൾ നിറഞ്ഞ പോസ്റ്റുകൾ അതിനു മറുപടിയെന്ന പോലെ ഇട്ടു..ഒരു നാൾ ഒരു കാലം തെറ്റി പെയ്ത മഴയിൽ അവളുടെ സന്ദേശം എത്തി… ദൂരെ നമുക്കായി ഒരു കാനാൻ ദേ

ഹൃദയത്തിന്റെ കലാപങ്ങൾ

ചീന്തിയ കടലാസിലെ വരികളെ ചേർത്തു നോക്കിയപ്പോൾ വികൃത മുഖം പോലെ തോന്നി പടർന്നൊഴുകുന്ന മഷിയും എറിഞ്ഞുടച്ച മഷിക്കുപ്പിയും യാത്ര പറഞ്ഞു പിരിഞ്ഞു ഗർഭപാത്രത്തിൽ എത്തിച്ചേരാത്ത ബീജം പോലെ ചില്ലക്ഷരങ്ങൾ യാത്രയിൽ തളർന്നു വീണു കുറ്റബോധത്തിൽ മുങ്ങിയ ഞാൻ ഉണരരുത് എന്ന് പ്രാർത്ഥിച്ച് കുടിച്ചു ബോധം കെട്ടുറങ്ങി അവരുടെ വിലാപങ്ങളിൽ ഞാൻ കണ്ണീർ ചിന്തിയില്ല അവരുടെ കലാപങ്ങളിൽ ഞാൻ രക്തം ചിന്തിയില്ല. അവർ ഓരോന്നായി എന്റെ ഹൃദയത്തിൽ കലപില കൂട്ടി അവർ പരസ്പരം കരഞ്ഞും കലഹിച്ചും മരിച്ചു വീണു കരൾ ഉലഞ്ഞിട്ടും കടൽ നീന്തി കരയിൽ കാലുറപ്പിച്ചപ്പോൾ കാഴ്ചക്കാർ എന്നെ കല്ലെറിഞ്ഞു ഞാൻ കടലിലേക്ക് തിരികെ മടങ്ങി      നിവിൻ എബ്രഹാം വാഴയിൽ ( മിഴി ഓൺലൈൻ മാഗസിൻ ജൂലൈ 2020 )

ഏഴാം നാൾ

 ഒടുവിൽ വീണ ഒരുപിടി അരളിപ്പൂക്കളെന്റേതാണ് നിന്നോളമുറഞ്ഞില്ലെങ്കിലും മഴയെന്നെയും മരവിപ്പിച്ചു  മരിപ്പിനായി മാത്രം പെയ്ത  മഴയെന്നവർ ശപിച്ചപ്പോൾ  ഇന്നലെ മഴപ്പാറ്റകളിൽ  ഞാൻ നിന്നെ കണ്ടിരുന്നു .  തൊണ്ടയിലെ കഴച്ചിലടക്കി  നിന്നെ ചുമന്നിറക്കുമ്പോൾ  നിന്റെ ചുവന്ന സന്ധ്യകളുടെ  ഭാരത്താൽ കാതുകൾ കൊട്ടിയടച്ചു   അന്ന് നീ മറ്റൊരാളായി നടിച്ചിരിക്കാം . തേങ്ങലിനെ ചിരി കൊണ്ട് മറച്ചിരിക്കാം വേദന തിന്ന് വിശപ്പകറ്റിയിരിക്കാം . കണ്ണീർ പാനിച്ചു ദാഹം ശമിപ്പിച്ചിരിക്കാം . ശേഷിച്ചതെല്ലാം കുഴിച്ചിട്ടു കൂടെക്കൂട്ടിയിരിക്കാം  നോവിച്ച സന്ധ്യകളെ കടിച്ചമർത്തി പൊള്ളിച്ച ഓർമ്മകളെ അടിച്ചമർത്തി അതിജീവനം തേടാതെ പിടഞ്ഞണഞ്ഞപ്പോൾ മരണം ഉത്തരമില്ലാത്ത ചോദ്യമായി മാറി .  വരികൾ വരെ വിതുമ്പിയ ഏഴാം നാളിൽ അലമുറകൂട്ടിയവരെ കണ്ടു കിട്ടിയില്ല അപ്പോൾ മരണമെന്നത് സത്യവും കണ്ണീരെന്നത് കാപട്യവുമായിത്തീർന്നു .  മൗനം നിഴലിച്ച മണ്ണിലേക്കുള്ള  നിന്റെ മടക്കത്തിൽ നോവുന്നതിന്നും ചുരത്തിയ മാറിനും  ചുമന്ന തോളിനും മാത്രമാണ് . ( സായാഹ്നം ദിനപത്രം സെപ്റ്റംബർ 2021 )