സമകാലിക സിനിമകളിൽ നിന്നും വേറിട്ടു നിൽക്കുകയാണ് ഒരേയൊരു കഥാപാത്രം.
എന്തു കൊണ്ട് ഗോവിന്ദ് ?
അഥവാ ഗോവിന്ദിന്റെ മാനറിസങ്ങൾ എന്തിന് തിരയുന്നു?
ചിലപ്പോഴൊക്കെ സ്വയം ചോദിച്ചു നോക്കുമ്പോൾ ഉത്തരം കിട്ടാത്ത ചില സന്ദർഭങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും സംഭവിച്ചിട്ടുണ്ടാവും.
ഉത്തരം കിട്ടാത്തതോ അതോ തുറന്ന് പറയാനുള്ള ലജ്ജ മൂലം സ്വയം മനസാക്ഷിയെ വഞ്ചിക്കുന്നന്നതോ ?
ഒരിക്കൽ ഞാനെഴുതിയിരുന്നു " പ്രണയം ചിലപ്പോഴൊക്കെ ഒരു ഇരുമ്പു കൂടാകുന്നു "
നാം ആത്മാർത്ഥമെന്ന് വിശേഷിപ്പിക്കുന്ന പ്രണയം ചിലപ്പോൾ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിന് ഇരുമ്പ്
കൂടായിത്തീരുന്നത് നാം അറിയുന്നില്ല.
അവർക്ക് ശ്വസിക്കാൻ കഴിയാത്ത വിധം ആ കൂടിനുള്ളിൽ അവർ അമർന്ന് പോകുകയാണ്.
എനിക്ക് ഒന്നു ശ്വസിക്കണം..
എനിക്ക് ഞാൻ ആകണം
നീ ആഗ്രഹിക്കുന്ന ഞാനല്ല
ഞാൻ ആഗ്രഹിക്കുന്ന ഞാൻ
ഇത്രയും ചെറു വാചകങ്ങളിൽ താൻ അത്ര മാത്രം അവന്റെ സ്നേഹത്തിൽ വീർപ്പ് മുട്ടുന്നു , അസ്വസ്ഥയാകുന്നു തന്റെ വ്യക്തിത്വവും വ്യക്തി സ്വാതന്ത്ര്യവും സ്വപ്നങ്ങളും അടിമ വയ്‌ക്കേണ്ടി വരുന്നു എന്ന് പല്ലവി മനസ്സിലാക്കി തരുന്നു.
അതിനുമപ്പുറം അവൾ തന്റേത് മാത്രമാകണം എന്ന ഗോവിന്ദിന്റെ ഭ്രാന്തമായ, സ്വാർത്ഥമായ സ്നേഹം വ്യക്തമാക്കുകയും ചെയ്യുകയാണ് അവിടെ.
ചെറുപ്രായത്തിൽ വീട്ടുകാരുടെ സ്നേഹവും സംരക്ഷണവും ലഭിക്കാതെ പോകുന്നവരിൽ ( ആണായാലും പെണ്ണായാലും ) ഭൂരിശതമാനം ആളുകളും അവയെല്ലാം നേടിയെടുക്കാൻ ആഗ്രഹിക്കുന്നത് ചിലപ്പോൾ താൻ പ്രണയിക്കുന്നവരിൽ നിന്നാകും.
തിരക്കഥയിൽ വളരെ കൃത്യമായി ഗോവിന്ദിന്റെ ഭൂതകാലം അയാളുടെ അച്ഛനിലൂടെ പറയുന്നുണ്ട്.
ആഗ്രഹിക്കുന്നതൊക്കെയും തന്റേതായില്ലെങ്കിൽ അവയെല്ലാം നശിപ്പിച്ചു കളയുക എന്ന പ്രവണത ഒട്ടും ശരിയായ കാര്യമല്ല..
എങ്കിലും ചിന്തിച്ചു നോക്കുമ്പോൾ നമുക്കുള്ളിൽ എപ്പോഴെങ്കിലും ഒരു ഗോവിന്ദ് ഉണ്ടായിരിക്കാം.
അഥവാ നമ്മുടെ ഇടയിൽ അങ്ങനെ ഒരാൾ ഉണ്ടായിരുന്നിരിക്കണം..
ഒരിക്കൽ പ്രണയ നൈരാശ കടന്ന് കയറിയപ്പോൾ എനിക്കുള്ളിലും ഒരു ഗോവിന്ദ് ഉണ്ടായിരുന്നു എന്ന് തുറന്ന് പറയാൻ ഞാനിപ്പോൾ ലജ്ജിക്കുന്നില്ല..
ആ അവസ്ഥ മാറിയത് പരിചയക്കാരനായ ഒരു സുഹൃത്ത് കൊലപാതക കേസിൽ അറസ്റ്റിൽ ആയപ്പോഴാണ്
ഏതാനും വർഷങ്ങൾക്ക് മുൻപ് കേരളത്തെ നടുക്കിയ ഒരു കൊലപാതകം..
പട്ടാപ്പകൽ യുവാവ് പൊതു സ്ഥലത്ത് വച്ചു യുവതിയെ കുത്തിക്കൊന്നു..
പ്രണയപ്പക ആയിരുന്നു കാരണം.
പത്രങ്ങളിലും ന്യൂസ് ചാനലുകളിലും സാമൂഹ്യ മാധ്യമങ്ങളിലും അവന്റെ ഫോട്ടോ നിറഞ്ഞു നിന്നപ്പോൾ സ്വയം കീറി മുറിച്ച് എനിക്ക് പരിശോധിക്കേണ്ടി വന്നു..
അതിനു ശേഷം എങ്ങനെ ആത്മഹത്യ ചെയ്യാം എന്നതായിരുന്നു ചിന്ത..
നടുറോഡിൽ അവൾക്ക് മുൻപിൽ പെട്രോൾ ഒഴിച്ചു തീ കൊളുത്തിയാലോ , അതോ വേദന രഹിത മരണമായലോ ?
അങ്ങനെയെങ്കിൽ വല്ല യു പി യിലോ ബീഹാറിലോ പോയി തോക്ക് വാങ്ങി മരിക്കാം...
അവൾ എന്റെ മരണം കാണട്ടെ..
എന്നിട്ട് സ്വയം ഉരുകി ജീവിക്കട്ടെ.
അങ്ങനെയങ്ങനെ ചെകുത്താൻ തലയിൽ കയറി കൂട് കൂട്ടി പറഞ്ഞു തന്ന ഒരായിരം മണ്ടത്തരങ്ങൾ..
അടുത്ത കാലത്തായി കേരളത്തിൽ മാത്രം നടന്ന പ്രണയപ്പകയുടെ കൊലപാതകങ്ങളെക്കുറിച്ചു പലരും എഴുതിയപ്പോഴും എന്റെ ചുണ്ടിലൊരു പുച്ഛച്ചിരി ഉണ്ടായിരുന്നോ എന്നെനിക്ക് സംശയമുണ്ട്.
അതിരു വിട്ടെഴുതിയ വാചകങ്ങളാൽ അക്ഷരങ്ങൾ തന്ന നല്ലൊരു സുഹൃത്ത് നഷ്ട്ടപ്പെട്ടു..
ഉയരെ കണ്ടിറങ്ങി തീയേറ്റർ വിടുമ്പോൾ മനസ്സിൽ തങ്ങി നിന്നത്
നഷ്ടങ്ങളെ കാറ്റിൽ പറത്തി ഉയരങ്ങളിലേക്ക് പറന്ന പല്ലവിയുടെ വിജയക്കുതിപ്പ് ആയിരുന്നില്ല..
1 എന്ത് കൊണ്ട് ഇവിടെ ഗോവിന്ദന്മാർ ജനിക്കുന്നു ?
2 സഹജീവി എന്ന വാക്കിന്റെ അർത്ഥം..
ഇതൊരു കുമ്പസാരമല്ല..
ഉപദേശവുമല്ല..
ലളിതമായി പറയുകയാണെങ്കിൽ ഇനിയും ഗോവിന്ദന്മാർ ഇവിടെയുണ്ടെങ്കിൽ ഇത് വായിക്കുന്നെങ്കിൽ ഒന്ന് മനസ്സിലാക്കുക..
പ്രണയത്തെ നിങ്ങൾ ഒരു ഇരുമ്പ് കൂടാക്കുമ്പോഴാണ് അവിടെ പിരിമുറുക്കങ്ങൾ ഉണ്ടാകുന്നത്.
അല്ലെങ്കിൽ പഴയൊരു കൂട്ടുകാരി പറഞ്ഞത് പോലെ നമ്മെ വേണ്ടാത്തവരെ നമ്മളും വേണ്ടെന്ന് വച്ചാൽ തീരാവുന്ന പ്രശ്നങ്ങൾ മാത്രമേ അവിടെയുള്ളൂ...
അന്ധമായ പ്രണയത്തിന്റെ ഇരുട്ടിൽ നിന്ന് കണ്ണൊന്ന് തുറന്ന് ചുറ്റും നോക്കിയാൽ നമ്മെ സ്നേഹിക്കുന്നവരെ നമുക്ക് കണ്ടെത്താൻ സാധിക്കും..
സ്നേഹിക്കുന്നത് ഒരേ സമയം ഭാഗ്യവും ദൗർഭാഗ്യവുമാണ്.
എന്നാൽ സ്നേഹിക്കപ്പെടുന്നത് സൗഭാഗ്യമാണ്..
ഞാൻ പോലുമറിയാതെ ഏഴു വർഷത്തോളം എന്നെ സ്നേഹിച്ചൊരാളെയാണ് ഞാനിപ്പോൾ വിവാഹം കഴിക്കാൻ പോകുന്നത്..
മാതൃത്വം , സാഹോദര്യം , പ്രണയം , സൗഹൃദം എന്നിങ്ങനെയെല്ലാം ഒന്നിൽ നിറച്ചു സ്നേഹം നൽകുന്നവർ ഈ ലോകത്തുണ്ട്.
അത് തിരിച്ചറിയാനും കണ്ടെത്താനും ശ്രമിക്കേണ്ടത് നാം തന്നെയാണ്
വെറുതെയിരിക്കുമ്പോൾ ആ കണ്ണൊന്ന് തുറന്ന് ചുറ്റുമൊന്ന് നോക്ക് ഭായ്...
എന്തു കൊണ്ട് ഗോവിന്ദ് ?
അഥവാ ഗോവിന്ദിന്റെ മാനറിസങ്ങൾ എന്തിന് തിരയുന്നു?
ചിലപ്പോഴൊക്കെ സ്വയം ചോദിച്ചു നോക്കുമ്പോൾ ഉത്തരം കിട്ടാത്ത ചില സന്ദർഭങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും സംഭവിച്ചിട്ടുണ്ടാവും.
ഉത്തരം കിട്ടാത്തതോ അതോ തുറന്ന് പറയാനുള്ള ലജ്ജ മൂലം സ്വയം മനസാക്ഷിയെ വഞ്ചിക്കുന്നന്നതോ ?
ഒരിക്കൽ ഞാനെഴുതിയിരുന്നു " പ്രണയം ചിലപ്പോഴൊക്കെ ഒരു ഇരുമ്പു കൂടാകുന്നു "
നാം ആത്മാർത്ഥമെന്ന് വിശേഷിപ്പിക്കുന്ന പ്രണയം ചിലപ്പോൾ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിന് ഇരുമ്പ്
കൂടായിത്തീരുന്നത് നാം അറിയുന്നില്ല.
അവർക്ക് ശ്വസിക്കാൻ കഴിയാത്ത വിധം ആ കൂടിനുള്ളിൽ അവർ അമർന്ന് പോകുകയാണ്.
എനിക്ക് ഒന്നു ശ്വസിക്കണം..
എനിക്ക് ഞാൻ ആകണം
നീ ആഗ്രഹിക്കുന്ന ഞാനല്ല
ഞാൻ ആഗ്രഹിക്കുന്ന ഞാൻ
ഇത്രയും ചെറു വാചകങ്ങളിൽ താൻ അത്ര മാത്രം അവന്റെ സ്നേഹത്തിൽ വീർപ്പ് മുട്ടുന്നു , അസ്വസ്ഥയാകുന്നു തന്റെ വ്യക്തിത്വവും വ്യക്തി സ്വാതന്ത്ര്യവും സ്വപ്നങ്ങളും അടിമ വയ്‌ക്കേണ്ടി വരുന്നു എന്ന് പല്ലവി മനസ്സിലാക്കി തരുന്നു.
അതിനുമപ്പുറം അവൾ തന്റേത് മാത്രമാകണം എന്ന ഗോവിന്ദിന്റെ ഭ്രാന്തമായ, സ്വാർത്ഥമായ സ്നേഹം വ്യക്തമാക്കുകയും ചെയ്യുകയാണ് അവിടെ.
ചെറുപ്രായത്തിൽ വീട്ടുകാരുടെ സ്നേഹവും സംരക്ഷണവും ലഭിക്കാതെ പോകുന്നവരിൽ ( ആണായാലും പെണ്ണായാലും ) ഭൂരിശതമാനം ആളുകളും അവയെല്ലാം നേടിയെടുക്കാൻ ആഗ്രഹിക്കുന്നത് ചിലപ്പോൾ താൻ പ്രണയിക്കുന്നവരിൽ നിന്നാകും.
തിരക്കഥയിൽ വളരെ കൃത്യമായി ഗോവിന്ദിന്റെ ഭൂതകാലം അയാളുടെ അച്ഛനിലൂടെ പറയുന്നുണ്ട്.
ആഗ്രഹിക്കുന്നതൊക്കെയും തന്റേതായില്ലെങ്കിൽ അവയെല്ലാം നശിപ്പിച്ചു കളയുക എന്ന പ്രവണത ഒട്ടും ശരിയായ കാര്യമല്ല..
എങ്കിലും ചിന്തിച്ചു നോക്കുമ്പോൾ നമുക്കുള്ളിൽ എപ്പോഴെങ്കിലും ഒരു ഗോവിന്ദ് ഉണ്ടായിരിക്കാം.
അഥവാ നമ്മുടെ ഇടയിൽ അങ്ങനെ ഒരാൾ ഉണ്ടായിരുന്നിരിക്കണം..
ഒരിക്കൽ പ്രണയ നൈരാശ കടന്ന് കയറിയപ്പോൾ എനിക്കുള്ളിലും ഒരു ഗോവിന്ദ് ഉണ്ടായിരുന്നു എന്ന് തുറന്ന് പറയാൻ ഞാനിപ്പോൾ ലജ്ജിക്കുന്നില്ല..
ആ അവസ്ഥ മാറിയത് പരിചയക്കാരനായ ഒരു സുഹൃത്ത് കൊലപാതക കേസിൽ അറസ്റ്റിൽ ആയപ്പോഴാണ്
ഏതാനും വർഷങ്ങൾക്ക് മുൻപ് കേരളത്തെ നടുക്കിയ ഒരു കൊലപാതകം..
പട്ടാപ്പകൽ യുവാവ് പൊതു സ്ഥലത്ത് വച്ചു യുവതിയെ കുത്തിക്കൊന്നു..
പ്രണയപ്പക ആയിരുന്നു കാരണം.
പത്രങ്ങളിലും ന്യൂസ് ചാനലുകളിലും സാമൂഹ്യ മാധ്യമങ്ങളിലും അവന്റെ ഫോട്ടോ നിറഞ്ഞു നിന്നപ്പോൾ സ്വയം കീറി മുറിച്ച് എനിക്ക് പരിശോധിക്കേണ്ടി വന്നു..
അതിനു ശേഷം എങ്ങനെ ആത്മഹത്യ ചെയ്യാം എന്നതായിരുന്നു ചിന്ത..
നടുറോഡിൽ അവൾക്ക് മുൻപിൽ പെട്രോൾ ഒഴിച്ചു തീ കൊളുത്തിയാലോ , അതോ വേദന രഹിത മരണമായലോ ?
അങ്ങനെയെങ്കിൽ വല്ല യു പി യിലോ ബീഹാറിലോ പോയി തോക്ക് വാങ്ങി മരിക്കാം...
അവൾ എന്റെ മരണം കാണട്ടെ..
എന്നിട്ട് സ്വയം ഉരുകി ജീവിക്കട്ടെ.
അങ്ങനെയങ്ങനെ ചെകുത്താൻ തലയിൽ കയറി കൂട് കൂട്ടി പറഞ്ഞു തന്ന ഒരായിരം മണ്ടത്തരങ്ങൾ..
അടുത്ത കാലത്തായി കേരളത്തിൽ മാത്രം നടന്ന പ്രണയപ്പകയുടെ കൊലപാതകങ്ങളെക്കുറിച്ചു പലരും എഴുതിയപ്പോഴും എന്റെ ചുണ്ടിലൊരു പുച്ഛച്ചിരി ഉണ്ടായിരുന്നോ എന്നെനിക്ക് സംശയമുണ്ട്.
അതിരു വിട്ടെഴുതിയ വാചകങ്ങളാൽ അക്ഷരങ്ങൾ തന്ന നല്ലൊരു സുഹൃത്ത് നഷ്ട്ടപ്പെട്ടു..
ഉയരെ കണ്ടിറങ്ങി തീയേറ്റർ വിടുമ്പോൾ മനസ്സിൽ തങ്ങി നിന്നത്
നഷ്ടങ്ങളെ കാറ്റിൽ പറത്തി ഉയരങ്ങളിലേക്ക് പറന്ന പല്ലവിയുടെ വിജയക്കുതിപ്പ് ആയിരുന്നില്ല..
1 എന്ത് കൊണ്ട് ഇവിടെ ഗോവിന്ദന്മാർ ജനിക്കുന്നു ?
2 സഹജീവി എന്ന വാക്കിന്റെ അർത്ഥം..
ഇതൊരു കുമ്പസാരമല്ല..
ഉപദേശവുമല്ല..
ലളിതമായി പറയുകയാണെങ്കിൽ ഇനിയും ഗോവിന്ദന്മാർ ഇവിടെയുണ്ടെങ്കിൽ ഇത് വായിക്കുന്നെങ്കിൽ ഒന്ന് മനസ്സിലാക്കുക..
പ്രണയത്തെ നിങ്ങൾ ഒരു ഇരുമ്പ് കൂടാക്കുമ്പോഴാണ് അവിടെ പിരിമുറുക്കങ്ങൾ ഉണ്ടാകുന്നത്.
അല്ലെങ്കിൽ പഴയൊരു കൂട്ടുകാരി പറഞ്ഞത് പോലെ നമ്മെ വേണ്ടാത്തവരെ നമ്മളും വേണ്ടെന്ന് വച്ചാൽ തീരാവുന്ന പ്രശ്നങ്ങൾ മാത്രമേ അവിടെയുള്ളൂ...
അന്ധമായ പ്രണയത്തിന്റെ ഇരുട്ടിൽ നിന്ന് കണ്ണൊന്ന് തുറന്ന് ചുറ്റും നോക്കിയാൽ നമ്മെ സ്നേഹിക്കുന്നവരെ നമുക്ക് കണ്ടെത്താൻ സാധിക്കും..
സ്നേഹിക്കുന്നത് ഒരേ സമയം ഭാഗ്യവും ദൗർഭാഗ്യവുമാണ്.
എന്നാൽ സ്നേഹിക്കപ്പെടുന്നത് സൗഭാഗ്യമാണ്..
ഞാൻ പോലുമറിയാതെ ഏഴു വർഷത്തോളം എന്നെ സ്നേഹിച്ചൊരാളെയാണ് ഞാനിപ്പോൾ വിവാഹം കഴിക്കാൻ പോകുന്നത്..
മാതൃത്വം , സാഹോദര്യം , പ്രണയം , സൗഹൃദം എന്നിങ്ങനെയെല്ലാം ഒന്നിൽ നിറച്ചു സ്നേഹം നൽകുന്നവർ ഈ ലോകത്തുണ്ട്.
അത് തിരിച്ചറിയാനും കണ്ടെത്താനും ശ്രമിക്കേണ്ടത് നാം തന്നെയാണ്
വെറുതെയിരിക്കുമ്പോൾ ആ കണ്ണൊന്ന് തുറന്ന് ചുറ്റുമൊന്ന് നോക്ക് ഭായ്...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ