#കോഫി_ഹൗസ് by പ്രിയ സ്നേഹിതൻ Lajo Jose
ഒരു ത്രില്ലർ അതിനുമപ്പുറം ലളിതം ,സുന്ദരം...
പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് ഇടുക്കിയിലെ കാൽവരി മൗണ്ടിൽ മധ്യവേനലവധിക്ക് പോയപ്പോഴാണ് ബഷീറിന്റെ ബാല്യകാല സഖി കൈയിൽ തടയുന്നത്.. മണിക്കൂറുകൾ കൊണ്ട് വായിച്ചു തീർത്ത പുസ്തകത്തിനു ശേഷം പിന്നീട് അത് പോലെ വായിച്ചത്
" എന്റെ കഥയും "
ആട് ജീവിതവുമാണ്.. ഇപ്പോൾ ഒടുവിലിതാ പ്രിയ സ്നേഹിതൻ ലാജോയുടെ കോഫി ഹൗസും..
ഓരോ നിമിഷവും എസ്‌തെറിന്റെ യാത്രകളിൽ വായനക്കാരൻ സഞ്ചരിക്കുകയായിരുന്നു.
അപർണ്ണ ,ക്രിസ് തുടങ്ങി ആദർശ് വരെയുള്ള ഓരോ കഥാപാത്രങ്ങളോടും നൂറു ശതമാനം കഥാകാരൻ നീതി പുലർത്തിയിരുന്നു.. അതിനേറ്റവും വലിയ ഉദാഹരണമാണ് കഥയിലെ രണ്ട് ഭാഗങ്ങളിൽ മാത്രം നിറഞ്ഞു നിന്ന ആരാച്ചാർ സോമൻ..
കോട്ടയം പട്ടണത്തെ മനോഹരമായി ചിത്രീകരിച്ചതിനോടൊപ്പം ഓരോന്നും ഓർമ്മപ്പെടുത്തി..
ആദ്യമായി കോട്ടയത്തെ ബാർബീക്യു കഴിപ്പിച്ച സ്ഥാപനത്തെ , ഇന്ത്യൻ കോഫി ഹൗസിലെ തിരക്കും മൈൻഡ് ചെയ്യാതെ വെയിറ്റർന്മാരും ആദ്യമായി dts വന്നപ്പോൾ അഭിലാഷ് തീയേറ്ററിൽ ഓടിയ സ്പീഡ് എന്ന സിനിമയും എല്ലാം.. ഒപ്പം തന്നെ നഗരത്തിലെ ഓരോ പോരായ്മയും ചൂണ്ടി കാണിച്ചു.. തനത് കോട്ടയംകാരന്റെ ഭാഷ ഏതൊരാൾക്കും ദഹിക്കും എന്ന് ബോധ്യപ്പെടുത്തി..
ഒരു കഥയിലെ കഥാപാത്രത്തിനൊപ്പം നമുക്ക് കരയാനും ചിരിക്കാനും അവരുടെ മനോഗതിക്കനുസരിച്ചു നെടുവീർപ്പെടാനും എന്തിന് പുരികമനക്കാൻ വരെ സാധിച്ചാൽ അത് എഴുത്തുകാരന്റെ മികവ് തന്നെയാണ്.
ഒരു അധ്യായത്തിൽ കുളി കഴിഞ്ഞു പുതു വസ്ത്രമുടുക്കുന്ന ബെഞ്ചമിന്റെ കൈ വിറക്കുമ്പോൾ
വെള്ളത്തിന് നല്ല തണുപ്പായിരുന്നോ എന്ന മുരളീധരൻ സാറിന്റെ ചോദ്യത്തിന്
" പേടിച്ചിട്ടാ സാറേ " എന്ന് പറയുന്ന ബെഞ്ചമിന്റെ ചിത്രം നുറുങ്ങുന്ന വേദനയോടെ മനസ്സിൽ കാണാൻ പറ്റുന്നുണ്ട്.. അവന്റെ ഹൃദയ വിലാപം കേൾക്കാൻ പറ്റുന്നുണ്ട്.
കഥയുടെ നാല്പത്തിയഞ്ചാം ഭാഗത്തിലാണ് വരുന്നതെങ്കിലും അതിനും മുൻപേ മനസ്സിൽ ഇടം പിടിച്ചു കഴിയും നിഗൂഢതകളുടെ കോഫീ ഹൗസ്..
വല്ലാത്ത ഒരു ഹാങ് ഓവർ ആയിരുന്നു ഒറ്റയിരുപ്പിന് വായിച്ചു തീർത്തപ്പോൾ..
അവനവന്റെ ഉള്ളിൽ നിന്നും വരുന്നത് തന്നെയാണ് എഴുതേണ്ടതെന്നും
ലളിത ഭാഷ തന്നെയാണ് ഓരോ വായനക്കാരനും വേണ്ടതെന്നും എഴുത്തിൽ ആത്മാർത്ഥത പുലർത്തിയാൽ മാത്രം മതിയെന്നും വലിയ പിന്തുണയോ കൊട്ടിഘോഷങ്ങളോ പരസ്യങ്ങളോ ഒന്നും വേണ്ടന്നും കൂളായി തെളിയിച്ചു കൊടുത്ത ഈ നോവലും എഴുത്തുകാരനും എഴുത്തിന്റെ ലോകത്തേക്ക് കടന്ന് വന്ന് കഠിന പദങ്ങൾ കണ്ട് അമ്പരന്ന് നിൽക്കുന്ന ഏതൊരാൾക്കും മാതൃകയാണ്
ഒരു ത്രില്ലർ അതിനുമപ്പുറം ലളിതം ,സുന്ദരം...
പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് ഇടുക്കിയിലെ കാൽവരി മൗണ്ടിൽ മധ്യവേനലവധിക്ക് പോയപ്പോഴാണ് ബഷീറിന്റെ ബാല്യകാല സഖി കൈയിൽ തടയുന്നത്.. മണിക്കൂറുകൾ കൊണ്ട് വായിച്ചു തീർത്ത പുസ്തകത്തിനു ശേഷം പിന്നീട് അത് പോലെ വായിച്ചത്
" എന്റെ കഥയും "
ആട് ജീവിതവുമാണ്.. ഇപ്പോൾ ഒടുവിലിതാ പ്രിയ സ്നേഹിതൻ ലാജോയുടെ കോഫി ഹൗസും..
ഓരോ നിമിഷവും എസ്‌തെറിന്റെ യാത്രകളിൽ വായനക്കാരൻ സഞ്ചരിക്കുകയായിരുന്നു.
അപർണ്ണ ,ക്രിസ് തുടങ്ങി ആദർശ് വരെയുള്ള ഓരോ കഥാപാത്രങ്ങളോടും നൂറു ശതമാനം കഥാകാരൻ നീതി പുലർത്തിയിരുന്നു.. അതിനേറ്റവും വലിയ ഉദാഹരണമാണ് കഥയിലെ രണ്ട് ഭാഗങ്ങളിൽ മാത്രം നിറഞ്ഞു നിന്ന ആരാച്ചാർ സോമൻ..
കോട്ടയം പട്ടണത്തെ മനോഹരമായി ചിത്രീകരിച്ചതിനോടൊപ്പം ഓരോന്നും ഓർമ്മപ്പെടുത്തി..
ആദ്യമായി കോട്ടയത്തെ ബാർബീക്യു കഴിപ്പിച്ച സ്ഥാപനത്തെ , ഇന്ത്യൻ കോഫി ഹൗസിലെ തിരക്കും മൈൻഡ് ചെയ്യാതെ വെയിറ്റർന്മാരും ആദ്യമായി dts വന്നപ്പോൾ അഭിലാഷ് തീയേറ്ററിൽ ഓടിയ സ്പീഡ് എന്ന സിനിമയും എല്ലാം.. ഒപ്പം തന്നെ നഗരത്തിലെ ഓരോ പോരായ്മയും ചൂണ്ടി കാണിച്ചു.. തനത് കോട്ടയംകാരന്റെ ഭാഷ ഏതൊരാൾക്കും ദഹിക്കും എന്ന് ബോധ്യപ്പെടുത്തി..
ഒരു കഥയിലെ കഥാപാത്രത്തിനൊപ്പം നമുക്ക് കരയാനും ചിരിക്കാനും അവരുടെ മനോഗതിക്കനുസരിച്ചു നെടുവീർപ്പെടാനും എന്തിന് പുരികമനക്കാൻ വരെ സാധിച്ചാൽ അത് എഴുത്തുകാരന്റെ മികവ് തന്നെയാണ്.
ഒരു അധ്യായത്തിൽ കുളി കഴിഞ്ഞു പുതു വസ്ത്രമുടുക്കുന്ന ബെഞ്ചമിന്റെ കൈ വിറക്കുമ്പോൾ
വെള്ളത്തിന് നല്ല തണുപ്പായിരുന്നോ എന്ന മുരളീധരൻ സാറിന്റെ ചോദ്യത്തിന്
" പേടിച്ചിട്ടാ സാറേ " എന്ന് പറയുന്ന ബെഞ്ചമിന്റെ ചിത്രം നുറുങ്ങുന്ന വേദനയോടെ മനസ്സിൽ കാണാൻ പറ്റുന്നുണ്ട്.. അവന്റെ ഹൃദയ വിലാപം കേൾക്കാൻ പറ്റുന്നുണ്ട്.
കഥയുടെ നാല്പത്തിയഞ്ചാം ഭാഗത്തിലാണ് വരുന്നതെങ്കിലും അതിനും മുൻപേ മനസ്സിൽ ഇടം പിടിച്ചു കഴിയും നിഗൂഢതകളുടെ കോഫീ ഹൗസ്..
വല്ലാത്ത ഒരു ഹാങ് ഓവർ ആയിരുന്നു ഒറ്റയിരുപ്പിന് വായിച്ചു തീർത്തപ്പോൾ..
അവനവന്റെ ഉള്ളിൽ നിന്നും വരുന്നത് തന്നെയാണ് എഴുതേണ്ടതെന്നും
ലളിത ഭാഷ തന്നെയാണ് ഓരോ വായനക്കാരനും വേണ്ടതെന്നും എഴുത്തിൽ ആത്മാർത്ഥത പുലർത്തിയാൽ മാത്രം മതിയെന്നും വലിയ പിന്തുണയോ കൊട്ടിഘോഷങ്ങളോ പരസ്യങ്ങളോ ഒന്നും വേണ്ടന്നും കൂളായി തെളിയിച്ചു കൊടുത്ത ഈ നോവലും എഴുത്തുകാരനും എഴുത്തിന്റെ ലോകത്തേക്ക് കടന്ന് വന്ന് കഠിന പദങ്ങൾ കണ്ട് അമ്പരന്ന് നിൽക്കുന്ന ഏതൊരാൾക്കും മാതൃകയാണ്
Coffee House
http://dl.flipkart.com/dl/coffee-house/p/itmf69y9p5p2pwdt?pid=9789387331747&cmpid=product.share.pp
നേരിട്ട് വന്ന് വാങ്ങണം എന്നായിരുന്നു ആഗ്രഹം.. പക്ഷെ അതിനുള്ള ക്ഷമിയില്ലാതായിപ്പോയി..ഫ്ലിപ്പ് കാർട്ടിൽ നിന്നും ഇന്ന് രാവിലെയാണ് കൈ പറ്റിയത് )
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ