ഹ്രസ്വമായ ജീവിത കാലയളവിൽ തന്റേതായ അടയാളം രേഖപ്പെടുത്തി കടന്ന് പോയ സന്തോഷ് ജോഗി എന്ന നടനുമപ്പുറം പപ്പു എന്ന പ്രണേതാവ് അമ്മുവിൽ ജീവിച്ചിരിക്കുന്നു.
അതിനേറ്റവും വലിയ ഉദാഹരണം എന്തെന്നാൽ അമ്മു ഇന്നും പ്രണയത്തിലാണ്.
പ്രണയിച്ച് കൊണ്ട് തന്നെ അമ്മുവിനെ പ്രണയിക്കാൻ പഠിപ്പിക്കാനും പപ്പുവിന് കഴിഞ്ഞിരുന്നു.
പ്രണയത്തോടെ , നിരാശയോടെ , ഉന്മാദത്തോടെ, അത്യാഗ്രഹത്തോടെ, ആരാധനയോടെ , വാത്സല്യങ്ങളോടെ
മഴ നനയാൻ കൊതിച്ച് യാത്ര പോകാൻ കൊതിച്ച് വീണ്ടും വീണ്ടും അക്ഷരങ്ങളിൽ തന്റെ പ്രിയനെ തിരയുകയാണ് അമ്മു.
ഓർമ്മകളോടെ എഴുതുമ്പോൾ അതേ ഓർമ്മകളെ മടിയിൽ കിടത്തി താലോലിക്കുന്നു.
" നിന്നെ പിടിച്ചു നിർത്താൻ എന്റെ പ്രണയം പോരായിരുന്നു "
തൊണ്ടയിലെ കഴച്ചിലിനൊപ്പം ഉമിനീരിറങ്ങാത്ത അവസ്ഥയിൽ അറിയാതൊരു തുള്ളി വീണ് അക്ഷരങ്ങളെ പൊള്ളിച്ചു.
എരിയുന്ന സിഗരറ്റ് കുത്തി കൈയിൽ പൊള്ളിച്ച് പേരെഴുതുമ്പോഴും കൈ ഞരമ്പ് മുറിക്കുമ്പോഴും ഉണ്ടായ ആ വേദന തന്നെയാണ് വാത്സല്യത്തോടെ ഉമ്മകൾ നൽകി ആദ്യ കുഞ്ഞിനൊപ്പം മുല ചുരത്തി നൽകി പപ്പുവിന്റെ ഒരാവശ്യത്തെയും നിഷേധിക്കാത്ത അമ്മുവിൽ നിന്നും കേൾക്കുമ്പോൾ അവരിൽ മൂന്നാമതൊരാളായി നിൽക്കുന്ന വായനക്കാരനുണ്ടാകുന്നത്..
കൊലപാതക കേസിലെ പ്രതിയായും സുഖമില്ലാത്ത കുട്ടിയായും തിരശീലക്ക് പുറത്തും ആടിത്തിമിർത്തപ്പോൾ തലോടിയും ലാളിച്ചും ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞും ഉറക്കത്തിൽ മുടിയിഴകളിൽ മാടിയൊതുക്കി ഉറ്റു നോക്കിയിരുന്നതും നാട്യമല്ലായിരുന്നു.
തന്റെ മരണം എങ്ങനെയെന്ന് അഭിനയിച്ചു കാണിച്ചത് ഒരു പക്ഷെ മുൻവിധിയോടെ ആയിരിക്കണം.
അതാവണം ആ മുഖം അവസാനമായി കാണാൻ കഴിയാഞ്ഞത്.
ഉമ്മനക്ഷത്രങ്ങളാൽ അലങ്കരിച്ച ക്രിസ്തുമസ് രാത്രിയും സംഗീതം പരന്നൊഴുകിയ സൗപർണ്ണികയും നിലാവുകളിൽ ചോറ് വരി നൽകുന്നതും പുനർജനിയെത്തേടി പോയി ഗസലുകളുടെ താളത്തിൽ പ്രണയിച്ചതും തുടങ്ങി ഓരോന്നും സൂക്ഷ്മതയോടെ പറയുമ്പോൾ അത്രമേൽ നാം സ്നേഹിക്കുന്ന ഒരാളിൽ നാം നടത്തുന്ന നിരീക്ഷണവും ഓർത്തെടുക്കലും മാത്രമല്ല അത്.
മരണത്തിനുമപ്പുറം ആ കൈകൾ കോർത്തു പിടിച്ചു ഹൃദയത്തിൽ സംസാരിച്ച് തന്റെ ശൂന്യതയിലും അദ്ദേഹത്തിന്റെ ഗന്ധം തിരഞ്ഞ് ഇലയനക്കങ്ങൾക്ക് കാതോർത്ത് ഇടിമുഴക്കങ്ങളിലും ആ കരവലയത്തിൽ ഊളിയിടാൻ കൊതിച്ച് ആ മഴയ്ക്ക് ആർത്തു പെയ്യാനുള്ള ഭൂമിയായി അമ്മുവെങ്കിലും ഇരുണ്ടു മൂടുന്ന മേഘങ്ങളെ നോക്കി ഇനിയത് പെയ്യാതിരിക്കട്ടെ എന്ന് സ്വയം പറയുമ്പോൾ
ഒരു ചോദ്യം ഉറക്കെ വിളിച്ചു ചോദിക്കാൻ തോന്നി
പ്രണയമേ നീ എന്തിന് ഇത്രയധികം ആഹ്ലാദം പകർന്ന് വേദനകൾ അവശേഷിപ്പിക്കുന്നു , പിന്നെയും ഇല്ലായിമകളെ പ്രണയിച്ചു പൊരുത്തപ്പെടാൻ പ്രാപ്തി നൽകുന്നു?
അതോ മറ്റേതെങ്കിലും ഒന്നിന്റെ പൂർത്തീകരണത്തിന് വേണ്ടിയോ ?
" ചിലപ്പോൾ ദൈവത്തിനും അസൂയ തോന്നിക്കാണും "
അതാവണം ഭർത്താവായും കാമുകനായും സുഹൃത്തായും മകനായും നിന്ന് അനുഭവിച്ച സ്നേഹങ്ങളുടെ ഉദ്യാനത്തിൽ വിഷാദത്തിന്റെ ചുവന്ന പൂക്കൾ വിരിഞ്ഞത്...
ഇനിയും നിലക്കാതെ കത്തുകൾ വന്നു കൊണ്ടിരിക്കട്ടെ.
ഒപ്പം പൊടി പിടിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ വീണ്ടെടുത്ത് പൂർത്തീകരിക്കാൻ സാധിക്കട്ടെ.
അതിനേറ്റവും വലിയ ഉദാഹരണം എന്തെന്നാൽ അമ്മു ഇന്നും പ്രണയത്തിലാണ്.
പ്രണയിച്ച് കൊണ്ട് തന്നെ അമ്മുവിനെ പ്രണയിക്കാൻ പഠിപ്പിക്കാനും പപ്പുവിന് കഴിഞ്ഞിരുന്നു.
പ്രണയത്തോടെ , നിരാശയോടെ , ഉന്മാദത്തോടെ, അത്യാഗ്രഹത്തോടെ, ആരാധനയോടെ , വാത്സല്യങ്ങളോടെ
മഴ നനയാൻ കൊതിച്ച് യാത്ര പോകാൻ കൊതിച്ച് വീണ്ടും വീണ്ടും അക്ഷരങ്ങളിൽ തന്റെ പ്രിയനെ തിരയുകയാണ് അമ്മു.
ഓർമ്മകളോടെ എഴുതുമ്പോൾ അതേ ഓർമ്മകളെ മടിയിൽ കിടത്തി താലോലിക്കുന്നു.
" നിന്നെ പിടിച്ചു നിർത്താൻ എന്റെ പ്രണയം പോരായിരുന്നു "
തൊണ്ടയിലെ കഴച്ചിലിനൊപ്പം ഉമിനീരിറങ്ങാത്ത അവസ്ഥയിൽ അറിയാതൊരു തുള്ളി വീണ് അക്ഷരങ്ങളെ പൊള്ളിച്ചു.
എരിയുന്ന സിഗരറ്റ് കുത്തി കൈയിൽ പൊള്ളിച്ച് പേരെഴുതുമ്പോഴും കൈ ഞരമ്പ് മുറിക്കുമ്പോഴും ഉണ്ടായ ആ വേദന തന്നെയാണ് വാത്സല്യത്തോടെ ഉമ്മകൾ നൽകി ആദ്യ കുഞ്ഞിനൊപ്പം മുല ചുരത്തി നൽകി പപ്പുവിന്റെ ഒരാവശ്യത്തെയും നിഷേധിക്കാത്ത അമ്മുവിൽ നിന്നും കേൾക്കുമ്പോൾ അവരിൽ മൂന്നാമതൊരാളായി നിൽക്കുന്ന വായനക്കാരനുണ്ടാകുന്നത്..
കൊലപാതക കേസിലെ പ്രതിയായും സുഖമില്ലാത്ത കുട്ടിയായും തിരശീലക്ക് പുറത്തും ആടിത്തിമിർത്തപ്പോൾ തലോടിയും ലാളിച്ചും ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞും ഉറക്കത്തിൽ മുടിയിഴകളിൽ മാടിയൊതുക്കി ഉറ്റു നോക്കിയിരുന്നതും നാട്യമല്ലായിരുന്നു.
തന്റെ മരണം എങ്ങനെയെന്ന് അഭിനയിച്ചു കാണിച്ചത് ഒരു പക്ഷെ മുൻവിധിയോടെ ആയിരിക്കണം.
അതാവണം ആ മുഖം അവസാനമായി കാണാൻ കഴിയാഞ്ഞത്.
ഉമ്മനക്ഷത്രങ്ങളാൽ അലങ്കരിച്ച ക്രിസ്തുമസ് രാത്രിയും സംഗീതം പരന്നൊഴുകിയ സൗപർണ്ണികയും നിലാവുകളിൽ ചോറ് വരി നൽകുന്നതും പുനർജനിയെത്തേടി പോയി ഗസലുകളുടെ താളത്തിൽ പ്രണയിച്ചതും തുടങ്ങി ഓരോന്നും സൂക്ഷ്മതയോടെ പറയുമ്പോൾ അത്രമേൽ നാം സ്നേഹിക്കുന്ന ഒരാളിൽ നാം നടത്തുന്ന നിരീക്ഷണവും ഓർത്തെടുക്കലും മാത്രമല്ല അത്.
മരണത്തിനുമപ്പുറം ആ കൈകൾ കോർത്തു പിടിച്ചു ഹൃദയത്തിൽ സംസാരിച്ച് തന്റെ ശൂന്യതയിലും അദ്ദേഹത്തിന്റെ ഗന്ധം തിരഞ്ഞ് ഇലയനക്കങ്ങൾക്ക് കാതോർത്ത് ഇടിമുഴക്കങ്ങളിലും ആ കരവലയത്തിൽ ഊളിയിടാൻ കൊതിച്ച് ആ മഴയ്ക്ക് ആർത്തു പെയ്യാനുള്ള ഭൂമിയായി അമ്മുവെങ്കിലും ഇരുണ്ടു മൂടുന്ന മേഘങ്ങളെ നോക്കി ഇനിയത് പെയ്യാതിരിക്കട്ടെ എന്ന് സ്വയം പറയുമ്പോൾ
ഒരു ചോദ്യം ഉറക്കെ വിളിച്ചു ചോദിക്കാൻ തോന്നി
പ്രണയമേ നീ എന്തിന് ഇത്രയധികം ആഹ്ലാദം പകർന്ന് വേദനകൾ അവശേഷിപ്പിക്കുന്നു , പിന്നെയും ഇല്ലായിമകളെ പ്രണയിച്ചു പൊരുത്തപ്പെടാൻ പ്രാപ്തി നൽകുന്നു?
അതോ മറ്റേതെങ്കിലും ഒന്നിന്റെ പൂർത്തീകരണത്തിന് വേണ്ടിയോ ?
" ചിലപ്പോൾ ദൈവത്തിനും അസൂയ തോന്നിക്കാണും "
അതാവണം ഭർത്താവായും കാമുകനായും സുഹൃത്തായും മകനായും നിന്ന് അനുഭവിച്ച സ്നേഹങ്ങളുടെ ഉദ്യാനത്തിൽ വിഷാദത്തിന്റെ ചുവന്ന പൂക്കൾ വിരിഞ്ഞത്...
ഇനിയും നിലക്കാതെ കത്തുകൾ വന്നു കൊണ്ടിരിക്കട്ടെ.
ഒപ്പം പൊടി പിടിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ വീണ്ടെടുത്ത് പൂർത്തീകരിക്കാൻ സാധിക്കട്ടെ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ