പടർപ്പാണ് , വയലറ്റ് നിറമുള്ള പൂക്കൾ വിരിയുന്ന കാട്ടുവള്ളി പടർപ്പ് , ചില്ലടർന്ന് പോയ ജാലക വാതിലിലൂടെ അനുവാദം ചോദിക്കാതെ മദ്യത്തിന്റെ ഗന്ധം നിറഞ്ഞ സിഗരറ്റിന്റെ ചാരം പറക്കുന്ന ഉമിനീരും വിയർപ്പും രക്തവും ശുക്ലവും വീണുറഞ്ഞ ,
മുഷിഞ്ഞ കുപ്പായങ്ങളും വായിക്കാത്ത പുസ്തകങ്ങളും ചിതറിക്കിടന്ന മുറിക്കുള്ളിലേക്ക് ചോദിക്കാതെ കയറി വന്ന പടർപ്പ്..
മട്ടുപ്പാവിൽ നിൽക്കുമ്പോൾ എന്റെ മിഴികൾക്ക് മാത്രം എന്നും ദർശനം അനുവദനീയമായ ആ കാഴ്ചയിലെ തൂവെള്ള നിറത്തിലേക്ക് ചുവന്ന ചായം പടർന്നൊഴുകി.
ശൂന്യതയിൽ എന്നും എന്തെങ്കിലും എഴുതിയിരുന്ന ചൂണ്ടു വിരലിന്ന് തള്ള വിരലിനെ കൂട്ട് പിടിച്ച് ചുരുണ്ട മുടിയെ വീണ്ടും ചുരുട്ടുന്നു..
കടിച്ചു തുപ്പാൻ ഇനി നഖം ബാക്കിയില്ലാത്തത് കൊണ്ടാവണം.
ചുവന്ന ചായത്തിലേക്ക് വീണ്ടും നോക്കുമ്പോൾ ഞാൻ അസ്വസ്ഥനാകുന്നു.. അല്ലെങ്കിൽ ആ വള്ളിപ്പടർപ്പുകൾ എന്നെ അസ്വസ്ഥമാക്കുന്നു..
സൂര്യൻ അതാ അകലുന്നു...
ഓഹ്, ശരിയാണ് ശൈത്യ കാലം വരവായി..
മിഴികൾ പൂട്ടി മൂക്ക് വിടർത്തി കാറ്റിന്റെ ഗന്ധം അറിയുവാനുള്ള ശ്രമം പരാജയപ്പെട്ടില്ല..
ഓരോ ഋതുക്കൾക്കും ഓരോ ഗന്ധമാണ്..
ഓരോ ഋതുക്കൾ , ഓരോ നിറങ്ങളുള്ള പൂക്കൾ
ഓരോ പ്രണയങ്ങളുടെ ജനനങ്ങൾ , മരണങ്ങൾ
ഇടയിൽ ഒട്ടനവധി ഭോഗങ്ങളും..
ഓരോ മരണങ്ങൾ കഴിയുമ്പോഴും പുതിയ വാസന തൈലങ്ങൾ വാങ്ങാറുണ്ട്..
സുഗന്ധം ഓർമ്മപ്പെടുത്തലാണ്..അത് ചിലപ്പോൾ വേദനിപ്പിച്ചേക്കാം.. എന്നിലടങ്ങിയിരിക്കുന്ന നന്മയുടെയും തിന്മയുടെയും മൂർത്തീഭാവങ്ങൾ കണ്ണാടിയിൽ തെളിയുന്ന ബിംബത്തിൽ കാട്ടി തന്നേക്കാം...
അത് പാടില്ല..
ഓരോ സുഗന്ധത്തിന്റെ അന്ത്യത്തിലും കൊഴിഞ്ഞു വീഴുന്ന പൂക്കൾ വിഷാദത്തിന്റെ പുതിയ മൊട്ടുകളെ കാട്ടിത്തരുമ്പോൾ അത് വരെ വിരിഞ്ഞു നിന്ന് തന്ന എല്ലാ ആനന്ദങ്ങളും ഒരു നിമിഷത്തിൽ ഇല്ലാതാകുന്നു..
തുടയിടുക്കിലെ ശുക്ലത്തെ ഒപ്പിയെടുത്ത പുതപ്പും പെർഫ്യൂമും നഗര മധ്യത്തിലെ ചവറ് കൂനയിലേക്ക് വലിച്ചെറിയപ്പെടുമ്പോൾ ഒരു കുന്ന് സന്ദേശങ്ങളും ചിത്രങ്ങളും വിരൽത്തുമ്പിലൂടെ മറ്റൊരു ചവറ് കൂനയിൽ തള്ളപ്പെടുന്നു...
സ്വന്തം ശരീരത്തിന്റെ സുഗന്ധം ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല ഇത് വരെയും...
എങ്കിലും ഒരു നാൾ ശീതീകരിച്ച മുറിയിൽ രതിമൂർച്ഛയുടെ വേലിയേറ്റത്തിനും മുൻപ് പച്ച മാംസ രുചി രസമുകുളങ്ങൾ അറിയും മുൻപ് പ്രണയമെന്ന അനുഭൂതിയിൽ കാമം ഉടലെടുക്കും മുൻപ് കൂമ്പിയടഞ്ഞ മിഴികളെ വിലങ്ങിട്ട് എന്റെ നെഞ്ചിൽ മുഖം അമർത്തി ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തവൾ പറഞ്ഞു
പപ്പാടെ അതേ മണം
ലാളന , വാത്സല്യം , സഹതാപം , സ്നേഹം എന്നിവ കൂടിച്ചേർന്നപ്പോൾ ആ നിമിഷം ഉണ്ടായ വികാരത്തിന് നിഘണ്ടുവിൽ ഒരു പേരില്ല.
കാമത്തിന്റെ അഗ്നി പിന്നീട് ഞാനവളിലേക്ക് ആളി പടർത്തിയില്ല.
തുടർന്ന് മഞ്ഞ് മാത്രം പെയ്തു
എങ്ങും വെള്ള നിറം...
ആ വെള്ള നിറത്തിൽ ചുവപ്പ് പടർന്നപ്പോഴാണ് പല വള്ളിച്ചെടികളും അനുവാദം ചോദിക്കാതെ പടർന്ന് കയറിയത്.....
മുഷിഞ്ഞ കുപ്പായങ്ങളും വായിക്കാത്ത പുസ്തകങ്ങളും ചിതറിക്കിടന്ന മുറിക്കുള്ളിലേക്ക് ചോദിക്കാതെ കയറി വന്ന പടർപ്പ്..
മട്ടുപ്പാവിൽ നിൽക്കുമ്പോൾ എന്റെ മിഴികൾക്ക് മാത്രം എന്നും ദർശനം അനുവദനീയമായ ആ കാഴ്ചയിലെ തൂവെള്ള നിറത്തിലേക്ക് ചുവന്ന ചായം പടർന്നൊഴുകി.
ശൂന്യതയിൽ എന്നും എന്തെങ്കിലും എഴുതിയിരുന്ന ചൂണ്ടു വിരലിന്ന് തള്ള വിരലിനെ കൂട്ട് പിടിച്ച് ചുരുണ്ട മുടിയെ വീണ്ടും ചുരുട്ടുന്നു..
കടിച്ചു തുപ്പാൻ ഇനി നഖം ബാക്കിയില്ലാത്തത് കൊണ്ടാവണം.
ചുവന്ന ചായത്തിലേക്ക് വീണ്ടും നോക്കുമ്പോൾ ഞാൻ അസ്വസ്ഥനാകുന്നു.. അല്ലെങ്കിൽ ആ വള്ളിപ്പടർപ്പുകൾ എന്നെ അസ്വസ്ഥമാക്കുന്നു..
സൂര്യൻ അതാ അകലുന്നു...
ഓഹ്, ശരിയാണ് ശൈത്യ കാലം വരവായി..
മിഴികൾ പൂട്ടി മൂക്ക് വിടർത്തി കാറ്റിന്റെ ഗന്ധം അറിയുവാനുള്ള ശ്രമം പരാജയപ്പെട്ടില്ല..
ഓരോ ഋതുക്കൾക്കും ഓരോ ഗന്ധമാണ്..
ഓരോ ഋതുക്കൾ , ഓരോ നിറങ്ങളുള്ള പൂക്കൾ
ഓരോ പ്രണയങ്ങളുടെ ജനനങ്ങൾ , മരണങ്ങൾ
ഇടയിൽ ഒട്ടനവധി ഭോഗങ്ങളും..
ഓരോ മരണങ്ങൾ കഴിയുമ്പോഴും പുതിയ വാസന തൈലങ്ങൾ വാങ്ങാറുണ്ട്..
സുഗന്ധം ഓർമ്മപ്പെടുത്തലാണ്..അത് ചിലപ്പോൾ വേദനിപ്പിച്ചേക്കാം.. എന്നിലടങ്ങിയിരിക്കുന്ന നന്മയുടെയും തിന്മയുടെയും മൂർത്തീഭാവങ്ങൾ കണ്ണാടിയിൽ തെളിയുന്ന ബിംബത്തിൽ കാട്ടി തന്നേക്കാം...
അത് പാടില്ല..
ഓരോ സുഗന്ധത്തിന്റെ അന്ത്യത്തിലും കൊഴിഞ്ഞു വീഴുന്ന പൂക്കൾ വിഷാദത്തിന്റെ പുതിയ മൊട്ടുകളെ കാട്ടിത്തരുമ്പോൾ അത് വരെ വിരിഞ്ഞു നിന്ന് തന്ന എല്ലാ ആനന്ദങ്ങളും ഒരു നിമിഷത്തിൽ ഇല്ലാതാകുന്നു..
തുടയിടുക്കിലെ ശുക്ലത്തെ ഒപ്പിയെടുത്ത പുതപ്പും പെർഫ്യൂമും നഗര മധ്യത്തിലെ ചവറ് കൂനയിലേക്ക് വലിച്ചെറിയപ്പെടുമ്പോൾ ഒരു കുന്ന് സന്ദേശങ്ങളും ചിത്രങ്ങളും വിരൽത്തുമ്പിലൂടെ മറ്റൊരു ചവറ് കൂനയിൽ തള്ളപ്പെടുന്നു...
സ്വന്തം ശരീരത്തിന്റെ സുഗന്ധം ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല ഇത് വരെയും...
എങ്കിലും ഒരു നാൾ ശീതീകരിച്ച മുറിയിൽ രതിമൂർച്ഛയുടെ വേലിയേറ്റത്തിനും മുൻപ് പച്ച മാംസ രുചി രസമുകുളങ്ങൾ അറിയും മുൻപ് പ്രണയമെന്ന അനുഭൂതിയിൽ കാമം ഉടലെടുക്കും മുൻപ് കൂമ്പിയടഞ്ഞ മിഴികളെ വിലങ്ങിട്ട് എന്റെ നെഞ്ചിൽ മുഖം അമർത്തി ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തവൾ പറഞ്ഞു
പപ്പാടെ അതേ മണം
ലാളന , വാത്സല്യം , സഹതാപം , സ്നേഹം എന്നിവ കൂടിച്ചേർന്നപ്പോൾ ആ നിമിഷം ഉണ്ടായ വികാരത്തിന് നിഘണ്ടുവിൽ ഒരു പേരില്ല.
കാമത്തിന്റെ അഗ്നി പിന്നീട് ഞാനവളിലേക്ക് ആളി പടർത്തിയില്ല.
തുടർന്ന് മഞ്ഞ് മാത്രം പെയ്തു
എങ്ങും വെള്ള നിറം...
ആ വെള്ള നിറത്തിൽ ചുവപ്പ് പടർന്നപ്പോഴാണ് പല വള്ളിച്ചെടികളും അനുവാദം ചോദിക്കാതെ പടർന്ന് കയറിയത്.....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ